മലബന്ധം കുഞ്ഞുങ്ങളിൽ; അറിയേണ്ടതെല്ലാം 

മലബന്ധം

മലബന്ധം കുഞ്ഞുങ്ങളിൽ; അറിയേണ്ടതെല്ലാം

മലബന്ധം മുതിര്‍ന്നവരൈ മാത്രമല്ല, കുഞ്ഞുങ്ങളേയും അലട്ടുന്ന പ്രശ്‌നമാണ്. നവജാത ശിശുക്കള്‍ക്കു വരെ ഇത്തരം പ്രശ്‌നങ്ങളുണ്ടാകും. കുഞ്ഞുങ്ങള്‍ക്ക് ഏറെ അസ്വസ്ഥതകള്‍ നല്‍കുന്ന ഒന്നുമാണിത്. കുഞ്ഞുങ്ങളിലെ ഇത്തരം മലബന്ധം മാതാപിതാക്കള്‍ക്കും ഏറെ മാനസിക അസ്വാസ്ഥ്യം ഉണ്ടാക്കുന്ന ഒന്നാണെങ്കിലും ഇത് സ്വാഭാവികമാണ്. കുഞ്ഞുങ്ങളുടെ കുടല്‍ ആരോഗ്യം പൊതുവേ ദുര്‍ബലമായതാണ് കാരണം. എങ്കില്‍പ്പോലും, ഇത് കുഞ്ഞുങ്ങള്‍ക്ക് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കാം. കുടിയ്ക്കുന്ന പാല്‍ മുതല്‍ ആറു മാസത്തിനു മേല്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന കട്ടി ഭക്ഷണം വരെ ഇതിനു കാരണമാകുന്നു. മാത്രമല്ല, കുട്ടികള്‍ക്ക് നല്ലതുപോലെ മുലപ്പാലും വെള്ളവും നല്‍കുകയുമാകാം. തിളപ്പിച്ചാറ്റിയ വെളളം എന്നതു പ്രധാനം. കുഞ്ഞുങ്ങളുടെ ഇത്തരം പ്രശ്‌നത്തിന് പ്രകൃതിദത്തമായി ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്. ഇതിനെക്കുറിച്ചറിയാൻ താഴേയ്ക്ക് വായിച്ചു നോക്കൂ .

മലബന്ധം എന്നാൽ എന്ത് ?

ദിവസവും മലവിസർജനം നടത്തിയിരുന്ന ആൾക്ക് മൂന്നുദിവസം കഴിഞ്ഞിട്ടും മലവിസർജനം നടക്കുന്നില്ലെങ്കിൽ അത് മലബന്ധമായി കണക്കാക്കാം. ഇങ്ങനെയുള്ളവർക്ക് ആഴ്ചയിൽ രണ്ടോ അതിൽ കുറവോ തവണ മാത്രമായിരിക്കും മലം പോകുന്നത്. കൂടാതെ മലബന്ധമുള്ളവർക്ക് മലാശയത്തിൽ എന്തോ തങ്ങിനിൽക്കുന്നതായി തോന്നാനും മലം പൂർണമായും പുറത്തുപോയില്ലെന്ന് തോന്നാനുമിടയുണ്ട്.

 

ഉണക്ക മുന്തിരി

മലബന്ധം

ഉണക്ക മുന്തിരി കുട്ടികള്‍ക്കു നല്‍കാവുന്ന നല്ലൊരു ഭക്ഷണമാണ്. അയേണ്‍ സമ്പുഷ്ടമായ ഇത് കുഞ്ഞുങ്ങളിലെ മലബന്ധത്തിനുളള നല്ലൊരു പരിഹാരം കൂടിയാണ്. ഇത് വെള്ളത്തിലിട്ട് കുതിര്‍ത്തി കൈ കൊണ്ടു നല്ലതു പോലെ പിഴിഞ്ഞു ചേര്‍ത്ത് ഈ വെള്ളം കുഞ്ഞുങ്ങള്‍ക്കു നല്‍കാം. കുഞ്ഞുങ്ങളിലെ മലബന്ധം മാറ്റാനുളള നല്ലൊരു പരിഹാരമാണിത്. ഒരു വയസിന് താഴെയുള്ള കുഞ്ഞുങ്ങളെങ്കില്‍ ഈ വെള്ളം നല്‍കാം. ഒരു വയസിന് മീതേ പ്രായമെങ്കില്‍ ഇത് ഭക്ഷണത്തില്‍ ചേര്‍ത്തു നല്‍കുകയും ചെയ്യാം.

also read : മാസം തികയാതെ ജനിക്കുന്ന കുഞ്ഞിന്റെ രോഗപ്രതിരോധശേഷി

 

​വെളിച്ചെണ്ണ

മലബന്ധം

വെളിച്ചെണ്ണ മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് നാച്വറല്‍ ലാക്‌സേറ്റീവാണ്. 2 മില്ലി വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, അതായത് നല്ല ശുദ്ധമായ കോക്കനട്ട് ഓയില്‍ ഭക്ഷണത്തില്‍ ചേര്‍ത്തു നല്‍കാം. ഇത് ആറു മാസം കഴിഞ്ഞ കുഞ്ഞുങ്ങളിലാണ്. ഇതിലും താഴെയുള്ള കുഞ്ഞുങ്ങളുടെ മലദ്വാരത്തിന് സമീപമായി വെളിച്ചെണ്ണ ലേശം പുരട്ടിക്കൊടുക്കുന്നത് നല്ലതാണ്. നല്ല വൃത്തിയായി ചെയ്യുകയെന്നത് പ്രധാനം.

 

തക്കാളി ജ്യൂസ്

മലബന്ധം

ആറു മാസത്തിന് മേല്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് തക്കാളി ജ്യൂസ് നല്‍കാം. ഇത് നല്ല ശോധനയ്ക്കു സഹായിക്കും. മലബന്ധം നീക്കാന്‍ സഹായിക്കും. തക്കാളി ജ്യൂസ് നാരുകളാല്‍ സമ്പുഷ്ടമാണ്. ഇതില്‍ ലേശം ശര്‍ക്കരയും വേണമെങ്കില്‍ ചേര്‍ക്കാം. ശര്‍ക്കരയും നല്ല ശോധനയ്ക്കു നല്ലതാണ്. കുഞ്ഞിന് അയേണ്‍ സമ്പുഷ്ടമായ കോമ്പോ കൂടിയാണിത്. കൂടുതല്‍ നല്‍കരുത്. രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ നല്‍കിയാല്‍ മതിയാകും. കുഞ്ഞാവയുടെ ആരോഗ്യത്തിനും ഇതു നല്ലതാണ്.

 

പപ്പായ

മലബന്ധം

ആറു മാസത്തിന് മേല്‍ പ്രായമുള്ള കുട്ടികള്‍ക്ക് നല്ല പഴുത്ത പപ്പായ നല്‍കുന്നതും നല്ലതാണ്. പപ്പായ കുടല്‍ ആരോഗ്യത്തിന് മികച്ചതാണ്. ഇത് നല്ലൊരു ലാക്‌സേറ്റീവാണ്. ഇതിലെ പാപ്പെയ്ന്‍ എന്ന ഘടകമാണ് ഈ ഗുണം നല്‍കുന്നത്. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ് ഇത്. ഇത് കഴിയ്ക്കാന്‍ പറ്റില്ലെങ്കില്‍ ജ്യൂസായി നല്‍കാം. ശരീരത്തിന് ഏറെ പോഷണം നല്‍കുന്ന ഒന്നു കൂടിയാണിത്. പപ്പായയില്‍ പല തരത്തിലെ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

​also read : ചെള്ളുപനി ചീള് കേസല്ല : അറിയാം പ്രതിരോധ മാർഗങ്ങൾ

ഒരു ടബ്ബില്‍ ചെറുചൂടുവെള്ളം

മലബന്ധം

ഒരു ടബ്ബില്‍ ചെറുചൂടുവെള്ളം നിറച്ച് കുട്ടിയെ ഇതില്‍ 15 മിനിറ്റ് ഇരുത്തുന്നത് നല്ലതാണ്. വെള്ളത്തിന്റെ ചൂട് മലവിസര്‍ജനത്തിന് സഹായിക്കുന്ന മസിലുകളുടെ റിലാക്‌സേഷന് സഹായിക്കുന്നു. ഇതിലൂടെ ശോധന ലഭിയ്ക്കുന്നു. ഇതു പോലെ ചെറിയ ചൂടുളള കടുകെണ്ണയോ വെളിച്ചെണ്ണയോ കൊണ്ട് കുഞ്ഞിന്റെ വയര്‍ ഭാഗത്ത് അല്‍പനേരം ക്ലോക്ക് വൈസ്, അതായത് ഒരേ ദിശയില്‍ റൗണ്ട് ആയി മസാജ് ചെയ്യാം. ഇതും ഗുണം നല്‍കും. നല്ല ശോധന നല്‍കുന്ന ഒന്നാണ്.

 

 

 

Amniotic Fluid leakage: ഗര്‍ഭിണികളിലെ വാട്ടര്‍ ബ്രേക്കിംഗ്

Amniotic Fluid leakage

Amniotic Fluid leakage: ഗര്‍ഭിണികളിലെ വാട്ടര്‍ ബ്രേക്കിംഗ്

Amniotic Fluid leakage: പ്രസവമടുക്കുമ്പോള്‍ അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് ലീക്കാകുന്നതിനെയാണ് വാട്ടര്‍ ബ്രേക്കിംഗ് എന്നു പറയുന്നത്. ഇത് തിരിച്ചറിയാന്‍ ചില വഴികളുമുണ്ട്.

വാട്ടര്‍ ബ്രേക്കിംഗ്, ലീക്കിംഗ് എന്നെല്ലാം തന്നെ പ്രസവമടുക്കുമ്പോള്‍ കേള്‍ക്കുന്ന കാര്യങ്ങളാണ്. അംമ്‌നിയോട്ടിക ഫ്‌ളൂയിഡ് പോയിത്തുടങ്ങുന്നതിനെയാണ് ഇതു കൊണ്ടുദ്ദേശിയ്ക്കുന്നത്. ഇത് പൊതുവേ പ്രസവമടുക്കുമ്പോഴുളള ലക്ഷണമെങ്കിലും ചിലരില്‍ നേരത്തെ പല കാരണങ്ങള്‍ കൊണ്ട് ഇതുണ്ടാകും. അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് എന്ന ദ്രാവകത്തിലാണ് കുഞ്ഞ് സുരക്ഷിതമായി കിടക്കുന്നത്. ഈ ഫ്‌ലൂയിഡ് പോയിക്കഴിഞ്ഞാല്‍ പിന്നെ കുഞ്ഞിന് ഗര്‍ഭപാത്രത്തില്‍ കിടക്കാനാകില്ല. കുഞ്ഞ് പുറത്തേയ്ക്ക് വരും. ഇതിനാല്‍ തന്നെയാണ് വാട്ടര്‍ ബ്രേക്കിംഗ് അഥവാ വെള്ളം പോകുന്നത് പ്രസവത്തിന്റെ ലക്ഷണമായി കാണുന്നതും.

Amniotic Fluid leakage

പലപ്പോഴും ഗര്‍ഭിണികള്‍ക്ക് ഇത് തിരിച്ചറിയാന്‍ സാധിയ്ക്കില്ലെന്നതാണ് സത്യം. ഇതിനാല്‍ തന്നെ ശരിയായ അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് ലീക്കേജല്ലെങ്കില്‍ പോലും പ്രസവമടത്തുവെന്ന ഭയത്താല്‍ ഹോസ്പിറ്റലിലേക്ക് ഓടുന്നവരുണ്ട്. ചിലര്‍ക്ക് വജൈനല്‍ ഫ്‌ളൂയിഡും യൂറിന്‍ ലീക്കേജും അംമ്‌നിയോട്ടിക് ലീക്കേജും തമ്മില്‍ വേര്‍തിരിച്ച് അറിയാനും സാധിയ്ക്കില്ല. അംമ്‌നിയോട്ടിക് ലീക്കേജാണെങ്കില്‍ ഇത് തിരിച്ചറിയാന്‍ ചില വഴികളുണ്ട്. ഇത് കൃത്യമായി മനസിലായാല്‍ പിന്നെ അനാവശ്യ ഭയമോ ധൃതിയോ കാണിയ്‌ക്കേണ്ടി വരില്ല.
# മുലപ്പാൽ – Breast Milk എന്ന ഔഷധം

ദ്രാവകം

യൂട്രസിലെ അംമ്‌നിയോട്ടിക് സഞ്ചിയിലാണ് കുഞ്ഞ് വളരുന്നത്. ഇതിലുള്ളതാണ് ഈ ദ്രാവകം. ഇത് കുഞ്ഞിന് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു. കുഞ്ഞിന്റെ വളര്‍ച്ചയെ സഹായിക്കുന്നു, ടെംപറേച്ചര്‍ കൃത്യമായി നില നിര്‍ത്തുന്നു. അംമ്‌നിയോട്ടിക് സഞ്ചിയുടെ പൊട്ടി ഈ ഫ്‌ളൂയിഡ് പുറത്ത് വരുന്ന പ്രക്രിയ വാസ്തവത്തില്‍ 15-20 ശതമാനം സ്ത്രീകള്‍ക്ക് മാത്രമേ അനുഭവവേദ്യമാകുന്നുള്ളൂവെന്നതാണ് വാസ്തവം. പ്രസവ സമയത്ത് ഇത് പൊട്ടുന്നു, എന്നാല്‍ അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ ഇത് പൊട്ടില്ല, കുഞ്ഞ് ഈ സഞ്ചിയ്ക്കുള്ളിലേയ്ക്ക് തന്നെ പിറന്നു വീഴും.

അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ്

Amniotic Fluid leakage

അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് പുറത്ത് വരുന്നുവെങ്കില്‍ ഇതിന്റെ നനവ് ഗര്‍ഭിണിയ്ക്ക് അറിയാന്‍ സാധിയ്ക്കും. ഇത് എത്രത്തോളം പൊട്ടിയെന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിയ്ക്കും ഇതിന്റെ അളവും. കുഞ്ഞിന്റെ തലയ്ക്ക് താഴെയായാണ് ഇത പൊട്ടിയിരിയ്ക്കുന്നതെങ്കില്‍ ഫ്‌ളൂയിഡ് നല്ലതു പോലെ പുറത്തേയ്ക്ക് ചീറ്റി വരും. എന്നാല്‍ കൂടുതലും ഇത് സംഭവിയ്ക്കുന്നത് വയറ്റില്‍ തന്നെയാണ്. ഇതിനാല്‍ ഈ ഫ്‌ളൂയിഡ് അംമ്‌നിയോട്ടിക് സഞ്ചിയ്ക്കും യൂട്രസ് ലൈനിംഗിനും ഇടയില്‍ പെട്ടു പോകുന്നതിനാല്‍ തന്നെ സാവധാനമേ പുറത്തേയ്ക്ക് വരൂ. അംമ്‌നിയോട്ടിക് സ്രവം രണ്ടര, മൂന്ന് കപ്പിന് അടുത്തുണ്ടാകും. ഇത് സാനിറ്ററി പാഡ് പോലുള്ളവ വച്ച് നനവു പറ്റുന്നത് തടയാനാകും.

​ഈ ഫ്‌ളൂയിഡ്

ഈ ഫ്‌ളൂയിഡ് നിറമില്ലാത്തതും ഗന്ധമില്ലാത്തതുമായിരിയ്ക്കും. ചിലരില്‍ ഇത് ലൈറ്റ് പിങ്ക് നിറമുണ്ടാകും. രക്തത്തിന്റെ ചെറിയ അംശമുണ്ടാകുന്നതിനാലാണ് ഈ നിറം. ഇതിനാല്‍ തന്നെയും പല സ്ത്രീകളും ഇത് ബ്ലീഡിംഗ് എന്ന് തെറ്റിദ്ധരിയ്ക്കാനും ഇടയുണ്ട്. എന്നാല്‍ ഇത് രക്തത്തെപ്പോലെയാകില്ല. കട്ടി കുറഞ്ഞ ദ്രാവകമായിരിയ്ക്കും. ചിലര്‍ക്ക് വേദനയില്ലാത്ത മര്‍ദം വയറ്റില്‍ അനുഭവപ്പെടാം. അപൂര്‍വം ചിലര്‍ക്ക് ചെറിയ ശബ്ദവും അംമ്‌നിയോട്ടിക് സഞ്ചി പൊട്ടുമ്പോള്‍ അനുഭവപ്പെടാം. ഈ ഫ്‌ളൂയിഡ് ധാരാളമായി പോകുന്നുവെങ്കില്‍, പ്രസവം അടുത്തുവെങ്കില്‍ ഗര്‍ഭപാത്ര സങ്കോച, വികാസങ്ങളും അനുഭവപ്പെടാം.
#കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ വളർത്തുന്നതെങ്ങനെ?

ക്ലിയര്‍ നിറമാണ്

ചിലര്‍ ഇത് മൂത്രം നിയന്ത്രണമില്ലാതെ പോകുന്നതായും തെറ്റിദ്ധരിച്ചേക്കാം. പ്രത്യേകിച്ചും യൂട്രസിനുണ്ടാകുന്ന സമ്മര്‍ദം കാരണം അവസാന മൂന്നു മാസം മൂത്രവിസര്‍ജനം കൂടുന്നതും നിയന്ത്രണമില്ലാതെ മൂത്രം പോകുന്നതും കാരണം പലരും ഇത് മൂത്ര വിസര്‍ജനമായി തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ മൂത്രത്തിന്റെ നിറവും ഈ സ്രവത്തിന്റെ നിറവും വ്യത്യസ്തമാണ്. മൂത്ര നിറം ഇളം മഞ്ഞ നിറത്തിലുള്ളതാകും. ക്ലിയര്‍ നിറമാണ് അംമ്‌നിയോട്ടിക് ഫ്‌ളൂയിഡിന്റേത്. ഇതല്ലെങ്കില്‍ പിങ്ക് നിറം.

വജൈനല്‍ ഡിസ്ചാര്‍ജ്

Amniotic Fluid leakage

വജൈനല്‍ ഡിസ്ചാര്‍ജില്‍ നിന്നും ഇത് വേര്‍തിരിച്ചറിയാന്‍ സാധിയ്ക്കും. വജൈനല്‍ ഡിസ്ചാര്‍ജ് കട്ടിയുളളതും പശിമയുളളതുമായിരിയ്ക്കും. അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് കട്ടി തീരെ കുറഞ്ഞതായിരിയ്ക്കും. മാത്രമല്ല, ക്ലിയര്‍ നിറവുമാും. വജൈനല്‍ സ്രവത്തിന് പൊതുവേ കലങ്ങിയ നിറമാകും ഉണ്ടാകുക. അംമ്‌നിയോട്ടിക് സ്രവത്തിനൊപ്പം മ്യൂസക് പ്ലഗ് കൂടി പുറത്തു വരുന്നത് പ്രസവത്തോട് അനുബന്ധിച്ചാണ്. ഇതില്‍ ചിലപ്പോള്‍ രക്തവുമുണ്ടായേക്കാം. മ്യൂസക് കൂടി പുറത്തു വരുമ്പോള്‍ ഇത് ചിലപ്പോള്‍ വജൈനല്‍ സ്രവത്തിന്റെ തോന്നലുണ്ടാക്കും.

മാസം തികയാതെ ജനിക്കുന്ന കുഞ്ഞിന്റെ രോഗപ്രതിരോധശേഷി

കുഞ്ഞിന്റെ രോഗപ്രതിരോധശേഷി

മാസം തികയാതെ ജനിക്കുന്ന കുഞ്ഞിന്റെ രോഗപ്രതിരോധശേഷി

ഗര്‍ഭകാലത്ത് പ്രത്യേക ശ്രദ്ധ നല്‍കിയിട്ടും പല കുഞ്ഞുങ്ങളും മാസം തികയാതെ ജനിക്കുന്നു. അത്തരം കുഞ്ഞുങ്ങള്‍ 36ാം ആഴ്ചയില്‍ ജനിക്കുന്നു, അവരെ പ്രിമെച്വര്‍ ബേബീസ് എന്ന് വിളിക്കുന്നു. സാധാരണ ജനിക്കുന്ന കുട്ടികളേക്കാള്‍ ഇത്തരക്കാരെ കൂടുതല്‍ ശ്രദ്ധിക്കണം. മാസം തികയാതെയാണ് കുഞ്ഞ് ജനിച്ചതെങ്കില്‍ ആവശ്യാനുസരണം അവരെ കുറച്ച് ദിവസത്തേക്ക് നഴ്‌സറിയിലോ ഐസിയുവിലോ സൂക്ഷിക്കേണ്ടതുണ്ട്. അത്തരം കുഞ്ഞുങ്ങള്‍ക്ക് ശരീരത്തിന്റെ ചില ഭാഗങ്ങള്‍ ശരിയായി വികസിക്കുന്നില്ലെന്ന് പറയപ്പെടുന്നു.

വിദഗ്ധരുടെ അഭിപ്രായത്തില്‍, മാസം തികയാതെയുള്ള കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വളരെ ദുര്‍ബലമായിരിക്കും. ഇത്തരം കുട്ടികളില്‍ ആന്റിബോഡികള്‍ കുറവാണെന്നും അതിനാലാണ് അവര്‍ നേരത്തെ തന്നെ അണുബാധയ്ക്ക് ഇരയാകുന്നത് എന്നും പറയപ്പെടുന്നു. അത്തരം കുട്ടികളുടെ രോഗപ്രതിരോധ ശേഷി സാവധാനത്തില്‍ വികസിക്കുന്നു, ഈ സമയത്ത് പ്രത്യേക ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍, അവര്‍ വളര്‍ന്നുവരുമ്പോള്‍ വിട്ടുമാറാത്ത രോഗികളാകാം. അത്തരമൊരു സാഹചര്യത്തില്‍, മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് പല തരത്തിലുള്ള നുറുങ്ങുകള്‍ സ്വീകരിക്കാവുന്നതാണ്. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള ചില ലളിതമായ വഴികള്‍.

പോഷകാഹാരം

നവജാതശിശുവിന് ഭക്ഷണവും പാനീയവും നേരിട്ട് നല്‍കാനാവില്ല. ഇതിനായി അമ്മമാര്‍ ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. പോഷകാഹാരം നിറഞ്ഞ വസ്തുക്കള്‍ കഴിക്കണം. എന്നിരുന്നാലും, 6 മാസത്തിന് ശേഷം, ചില ഭക്ഷണം കുഞ്ഞിന് നല്‍കാം. അമ്മയുടെ ഭാഗത്ത് നിന്ന് മുലയൂട്ടല്‍ കൂടാതെ, കുട്ടിക്ക് വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം നല്‍കണം.

കുഞ്ഞിന്റെ രോഗപ്രതിരോധശേഷി

അണുബാധയില്‍ നിന്ന് സംരക്ഷിക്കുക

മാസം തികയാതെ വരുന്ന കുട്ടികളുടെ പ്രതിരോധശേഷി ദുര്‍ബലമാണ്, ഇതുമൂലം അണുബാധ വളരെ വേഗത്തില്‍ അവരെ പിടികൂടുന്നു. നവജാത ശിശുവിനെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്ന ശേഷം, ശുചിത്വത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടത് പ്രധാനമാണ്. മാസം തികയാതെയുള്ള കുഞ്ഞിനെ കുറച്ചു കാലത്തേക്ക് ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ അനുവദിക്കരുത് എന്നാണ് പറയുന്നത്.

മസാജ്

മാസം തികയാതെ വരുന്ന കുഞ്ഞിനെ ദിവസവും ശരിയായി മസാജ് ചെയ്യുകയാണെങ്കില്‍, കുഞ്ഞിന്റെ പ്രതിരോധശേഷി മെച്ചപ്പെടാന്‍ തുടങ്ങും. വിദഗ്ധരുടെ അഭിപ്രായത്തില്‍, കുഞ്ഞിനെ ശരിയായി മസാജ് ചെയ്യുന്നതിലൂടെ, കുട്ടിയുടെ എല്ലാ അവയവങ്ങളും ശരിയായും വേഗത്തിലും വികസിക്കാന്‍ തുടങ്ങുന്നു. ഇതിനായി അവശ്യ എണ്ണ ഉപയോഗിക്കാം. ജനിച്ച് ഏകദേശം ഒരു വര്‍ഷത്തേക്ക് കുഞ്ഞിനെ പതിവായി മസാജ് ചെയ്യുന്നത് അവരുടെ ആരോഗ്യത്തിന് മികച്ചതായി കണക്കാക്കപ്പെടുന്നു.

മുലപ്പാല്‍

പ്രസവിക്കുന്ന അമ്മമാരുടെ മുലപ്പാലില്‍ കൂടുതല്‍ പ്രോട്ടീന്‍, കൊഴുപ്പ്, സോഡിയം ഉപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മാസം തികയാത്ത ശിശുവിന്റെ പോഷക ആവശ്യങ്ങള്‍ക്ക് അനുയോജ്യമാണ്. കുഞ്ഞിന്റെ രോഗപ്രതിരോധശേഷി കൂട്ടാൻ ഇത് സഹായിക്കും .  കൂടാതെ, പാലിലെ ബയോ ആക്റ്റീവ് പദാര്‍ത്ഥങ്ങളായ ആന്റിബോഡികളും ലൈവ് സെല്ലുകളും രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു. ഇത് കുഞ്ഞിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും വിനാശകരമായ കുടല്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

കുഞ്ഞിന്റെ രോഗപ്രതിരോധശേഷി

പ്രോബയോട്ടിക്‌സ്

കുഞ്ഞിന് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ജീവനുള്ള ജീവികളാണ് പ്രോബയോട്ടിക്‌സ്. കുഞ്ഞിന്റെ കുടല്‍ പലപ്പോഴും വിട്ടുവീഴ്ച ചെയ്യപ്പെടുന്നു, അതിന്റെ ഫലമായി ‘ഡിസ്ബയോസിസ്’ ഉണ്ടാകുന്നു. ഇത് കുടലിന് പരിക്കേല്‍ക്കുകയും പിന്നീട് ജീവിതത്തില്‍ അലര്‍ജിക്ക് വിധേയനാകുകയും ചെയ്യുന്നു. കുഞ്ഞിന് പ്രോബയോട്ടിക്‌സ് നല്‍കുന്നത് നല്ല ബാക്ടീരിയകളെ പുനഃസ്ഥാപിക്കുന്നു.

അവശ്യ എണ്ണകള്‍

NICU-ല്‍ ആയിരിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് സാധാരണയായി പലതരം മരുന്നുകളും പരിശോധനകളും ലഭിക്കും. ചര്‍മ്മത്തിന്റെ സമഗ്രത പ്രോത്സാഹിപ്പിക്കുന്നതിന് എണ്ണകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിലൂടെ പ്രവേശിക്കുന്ന അണുബാധകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. വെളിച്ചെണ്ണയും സൂര്യകാന്തി എണ്ണയുമാണ് കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന മികച്ച എണ്ണകള്‍. മൃദുവായ ഒരു ഓയില്‍ മസാജ് ചര്‍മ്മത്തെ സുഖപ്പെടുത്താനും ശാന്തമാക്കാനും സഹായിക്കുന്നു. ഓയില്‍ മസാജുകള്‍ കുഞ്ഞിന്റെ ഭാരം വര്‍ദ്ധിപ്പിക്കും. എല്ലാ രാത്രിയും കുളി കഴിഞ്ഞ്, കുട്ടിക്ക് മസാജ് ചെയ്യുക. നിങ്ങള്‍ക്ക് നന്നായി മസാജ് ചെയ്യാന്‍ സമയമില്ലെങ്കില്‍, അവശ്യ എണ്ണകള്‍ കുഞ്ഞിന്റെ പാദങ്ങളുടെ അടിയില്‍ തടവുക.

 

 

തക്കാളി പനി പടരുന്നു ; ജാഗ്രത വേണമെന്ന് വിദഗ്ധര്‍

തക്കാളി പനി

തക്കാളി പനി പടരുന്നു ; ജാഗ്രത വേണമെന്ന് വിദഗ്ധര്‍

തക്കാളി പനിയുടെ പുതിയ വകഭേദം പല സംസ്ഥാനങ്ങളിലെയും കുട്ടികള്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

കുട്ടികളുടെ കൈവെള്ളയിലും, പാദത്തിലും, വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണ് തക്കാളി പനി അഥവാ ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ്.

പൊതുവില്‍ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത്. ഇതൊരു സാധാരണ പകര്‍ച്ചവ്യാധിയാണ്. കൂടുതലും ഒന്ന് മുതല്‍ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യമിടുന്നു. ആദ്യം കേരളം, തമിഴ്‌നാട്, ഒഡീഷ എന്നിവിടങ്ങളിലാണ് തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. 2022 മെയ് 6 ന് കേരളത്തിലെ കൊല്ലം ജില്ലയിലാണ് തക്കാളിപ്പനി ആദ്യമായി കണ്ടെത്തിയത

. വൈറല്‍ അണുബാധയുടെ വ്യാപനം നിരീക്ഷിക്കുന്നതിനും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ഇത് വ്യാപിക്കുന്നത് തടയുന്നതിനും കേരള ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച്‌ കഴിഞ്ഞു. സെപ്തംബറില്‍, അസമില്‍ നൂറിലധികം തക്കാളിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ദിബ്രുഗഡ് ജില്ലയിലെ രണ്ട് സ്കൂളുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

വൈറസ് ശരീരത്തില്‍ കയറി ഏതാണ്ട് ഒരാഴ്ചക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. ചെറിയ പനിയായി തുടങ്ങി, പിന്നീട് കൈകാലുകളിലും വായിലും ചുവന്ന വെള്ളം നിറഞ്ഞ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. ചിലരില്‍ വായിലെ തൊലി പോവുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. ഒപ്പം ക്ഷീണം, തൊണ്ട വേദന, ആഹാരവും വെള്ളവും ഇറക്കാന്‍ ബുദ്ധിമുട്ട്, ശരീര വേദന എന്നീ ലക്ഷണങ്ങളും ഉണ്ടാകാം.

ഉത്തര്‍പ്രദേശ്, തമിഴ്നാട് സര്‍ക്കാരുകളും തക്കാളിപ്പനിയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത കുറവാണെന്നും അധികൃതര്‍ പറഞ്ഞു. ഇത് വൈറല്‍ രോഗങ്ങളുടെ യുഗത്തിലേക്ക് നീങ്ങുന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ത്വക്ക് രോഗ വിദഗ്ധന്‍ ഭാവുക് ധിര്‍ പറഞ്ഞു.

Read : തക്കാളിപനി

കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ വളർത്തുന്നതെങ്ങനെ?

കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ വളർത്തുന്നതെങ്ങനെ?

കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കേണ്ടത് ഓരോ മാതാപിതാക്കളുടെയും ഉത്തരവാദിത്വമാണ്. ഒരു നല്ല സാമൂഹികജീവിയെ വാർത്തെടുക്കുന്നതിനൊപ്പം സ്വന്തം ആരോഗ്യം നിലനിർത്തുന്നതിന് വേണ്ടി കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കണം. നീണ്ട കോവിഡ് കാലം കഴിഞ്ഞാണ് കുട്ടികൾ വീണ്ടും സ്കൂളിലേക്കെത്തിയത്. ഓൺലൈൻ പഠനം കുട്ടികളുടെ പഠനത്തെയും ആഹാരശീലങ്ങളെയും എല്ലാ ചിട്ടവട്ടങ്ങളെയും അപ്പാടെ മാറ്റിമറിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവുമധികം ബാധിച്ചത് ആഹാരശീലങ്ങളെത്തന്നെയാണ്.

കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ

കോവിഡ് കാലം പാചകപരീക്ഷണങ്ങളുടെ കാലംകൂടിയായിരുന്നു. ഇതിന്റെ ദോഷവശങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചത് കുട്ടികളെത്തന്നെയാണ്. ഒരുപാട് ഭക്ഷണം കഴിക്കുകയും കൂടുതൽ സമയം മൊബൈൽ ഫോണിൽ ചെലവഴിക്കുകയും കായികവിനോദങ്ങൾ ഇല്ലാതായതും കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അമിതവണ്ണവും പ്രതിരോധശേഷിക്കുറവുമാണ് കുട്ടികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ. അമിതവണ്ണമുള്ള കുട്ടികൾക്ക് വളരെ നേരത്തേതന്നെ ജീവിതശൈലീ രോഗങ്ങൾ നേരിടേണ്ടിവരുന്നു.

# കുട്ടികളിലെ കഫക്കെട്ട് – കാരണങ്ങൾ

പ്രതിരോധശേഷി കുറയുന്നതോടെ മഴക്കാലത്ത് വെള്ളത്തിലൂടെയും വായുവിലൂടെയും പകരുന്ന രോഗങ്ങൾ അവരെ പെട്ടെന്ന് പിടികൂടും. കുട്ടികളുടെ അനാരോഗ്യം കുടുംബ പുരോഗതിയെ മാത്രമല്ല രാഷ്ട്രപുരോഗതിയെയും ബാധിക്കും. ഇന്നത്തെ കുട്ടികൾ നാളയുടെ പൗരന്മാരാണ്. ഒരു വ്യക്തിയുടെ ജീവിതവുമായി ബാല്യകാല ഭക്ഷണത്തിന് അഭേദ്യമായ ബന്ധമാണുള്ളത്. യഥാർഥത്തിൽ നമ്മുടെ നാട്ടിൽ കുട്ടികൾ പോഷണക്കുറവ് നേരിടുന്നത് ഭക്ഷണദൗർബല്യം മൂലമല്ല, അവബോധത്തിന്റെ കുറവുകൊണ്ടാണ്.

ഏതുപ്രായത്തിലും കാലത്തിലും കുട്ടികളുടെ ഇഷ്ട ഭക്ഷണമൊരുക്കലും കഴിപ്പിക്കലും രക്ഷിതാക്കൾക്ക് എന്നും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. സ്കൂൾ തുറക്കുന്നതോടെ സമയക്രമമില്ലാതെ എന്തും കഴിക്കുന്നത് മാറി. ഭക്ഷണസമയങ്ങളുടെ എണ്ണം കുറയുന്നു. ഇടവേള കൂടുന്നു. ഭക്ഷണം 3-4 നേരങ്ങളായി ചുരുക്കേണ്ടിവരുന്നു. അതുകൊണ്ടുതന്നെ കഴിക്കുന്ന ഭക്ഷണം പരമാവധി പോഷകപ്രദമാവണം.

ഭക്ഷണ ക്രമീകരണം എങ്ങനെ?

ഒരു ദിവസത്തെ ഭക്ഷണം പ്രധാനമായി മൂന്നായി വിഭജിക്കാം. ഇതിൽ മൂന്നിൽ ഒരു ഭാഗം പ്രാതൽ, മൂന്നിൽ ഒരു ഭാഗം ഉച്ചഭക്ഷണം, ബാക്കി ഭാഗം വൈകുന്നേരം അഥവാ രാത്രി ഭക്ഷണവുമായിരിക്കണം. മൊത്തം ഊർജത്തെയും ഈ രീതിയിൽ വിഭജിക്കാം. പ്രായത്തിനനുസരിച്ച് കുട്ടികൾക്ക് ദിവസവും വേണ്ട കലോറീസ് ഇങ്ങനെയാണ്.

  • ഊർജം -2000 മുതൽ 2100 കലോറി
  • പ്രോട്ടീൻ – 41 ഗ്രാം മുതൽ 63 ഗ്രാം
  • കൊഴുപ്പ് 25-22 ഗ്രാം

കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ

കൂടാതെ കാത്സ്യം, ഇരുമ്പ്, വിറ്റാമിൻ-എ,സി, ബി 12 , തയാമിൻ, റൈബോഫ്ളാവിൻ, നിയാസിൻ, ഫോളിക് ആസിഡ് തുടങ്ങിയ സൂക്ഷ്മപോഷകങ്ങളും ആവശ്യത്തിന് കിട്ടത്തക്കരീതിയിൽ എല്ലാ ഭക്ഷ്യവിഭവങ്ങളും ഉൾപ്പെടുന്ന വിധത്തിൽ ഭക്ഷണം ക്രമീകരിക്കണം. കൗമാരക്കാരിൽ പെട്ടെന്നുണ്ടാകുന്ന വളർച്ചയ്ക്കും വികസനത്തിനും ഊർജം, മാംസ്യം, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയുടെ തോത് വർധിപ്പിക്കേണ്ടതുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും ആവശ്യമുള്ള പോഷകങ്ങൾ ഒന്നുതന്നെയാണെങ്കിലും വിവിധ പ്രായങ്ങളിൽ അവയുടെ ആവശ്യകതയിൽ വ്യത്യാസമുണ്ടാകുന്നു.

പ്രഭാതഭക്ഷണം: ബ്രെയിൻ ഫുഡ്

“ബ്രേക്ക്ഫാസ്റ്റ് ഈസ് ദ ബ്രെയിൻ ഫുഡ്” എന്നാണ് പറയപ്പെടുന്നത്. രാത്രിയിലെ ഉറക്കത്തിനും നീണ്ടനേരത്തെ ഭക്ഷണ ഇടവേളയ്ക്കും ശേഷമുള്ള ഭക്ഷണമായതുകൊണ്ടും, ഒരു ദിവസത്തേക്കാവശ്യമായ ഊർജത്തിന്റെയും ഉന്മേഷത്തിന്റെയും പ്രധാന പങ്ക് വഹിക്കുന്നതുകൊണ്ടും പ്രഭാതഭക്ഷണത്തിനു ഏറെ പ്രാധാന്യമുണ്ട്. എന്നാൽ സ്കൂളിൽ പോകുന്ന തിരക്കിൽ കുട്ടികൾ ഏറ്റവും ഒഴിവാക്കാനിടയുള്ള ഭക്ഷണവും പ്രാതലാണ്.

# അപസ്മാരം – കുട്ടികളിൽ

പ്രാതൽ കഴിക്കാതെ സ്കൂളിൽ പോവുന്ന കുട്ടികൾക്ക് ക്ഷീണവും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടും ഉണ്ടാവാം. എല്ലാ പോഷകങ്ങളും ഉൾപ്പെട്ടതായിരിക്കണം പ്രാതൽ. അതിനായി ധാന്യവും പയറും ഉൾപ്പെട്ട വിഭവങ്ങളായ ഇഡലി, ദോശ, പുട്ട്, ഇടിയപ്പം, ചപ്പാത്തി തുടങ്ങിയവയോടൊപ്പം സാമ്പാർ, കടല, ചെറുപയർ (ഏതെങ്കിലും ഒരു പയർ ഇനം) കറിയോ മത്സ്യമോ ആകാം. അല്ലെങ്കിൽ കഞ്ഞിയും പയറും, കപ്പയും മീനും എല്ലാം പരീക്ഷിക്കാവുന്നതാണ്. ഇവയൊക്കെത്തന്നെ രൂപത്തിലും നിറത്തിലും മാറ്റം വരുത്താൻ പച്ചക്കറികൾ ചേർക്കുമ്പോൾ പരമാവധി പോഷകപ്രദമാവും.

കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ

കുട്ടികൾ എഴുന്നേറ്റ ഉടനെ അല്പം നട്‌സ്/ മുട്ട, സ്കൂളിൽ പോകുന്നതിന് തൊട്ടുമുൻപ് ഒരു പഴം എന്നിങ്ങനെകൂടി ഉൾപ്പെടുത്താവുന്നതാണ്. കാരണം മുതിർന്ന കുട്ടികൾക്ക് ലഘുഭക്ഷണത്തിനുള്ള ഇടവേളയുണ്ടാവണമെന്നില്ല. ചെറിയ കുട്ടികൾക്കാണെങ്കിൽ ഇടവേള ഭക്ഷണമായി പഴങ്ങൾ, നട്‌സ്, പച്ചക്കറി സാലഡ് തുടങ്ങി വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങൾ കൊടുത്തയയ്ക്കാം. വളരെയധികം ഊർജമുള്ള ഭക്ഷണങ്ങൾ, ബേക്കറിസാധനങ്ങൾ തുടങ്ങിയവ ഒഴിവാക്കണം. ഇത് ഉച്ചഭക്ഷണത്തിനുള്ള വിശപ്പ് കുറയ്ക്കും. മാത്രവുമല്ല ഊർജമല്ലാതെ മറ്റ് പോഷകങ്ങൾ ലഭിക്കുകയുമില്ല.

ഉച്ചഭക്ഷണം

പ്രഭാതഭക്ഷണംപോലെ എല്ലാ ഭക്ഷ്യവിഭാഗങ്ങളിൽനിന്നുമുള്ള വിഭവങ്ങൾ ഉൾപ്പെട്ടതായിരിക്കണം ഉച്ചഭക്ഷനാവും. വിഭവങ്ങളുടെ എണ്ണം കുറച്ചു ഒരു വിഭവംതന്നെ ഒന്നിലധികം ആഹാരസാധനങ്ങൾ ചേർത്ത് തയ്യാറാക്കണം.

ചോറ്, ചപ്പാത്തി, ഓട്‌സ് തുടങ്ങി ഏതെങ്കിലും ഒരു ധാന്യവിഭവം. പയറിനങ്ങൾ, മത്സ്യം, മുട്ട, തൈര് ഇവയിലേതെങ്കിലുമൊന്ന്. ഇലക്കറികൾ, പച്ചക്കറികൾ ഇവ ഉൾപ്പെടുത്തി ഒറ്റവിഭവമായി തയ്യാറാക്കിയാൽ ഏറെ നല്ലത്.

ദിവസവും ഒരേ വിഭവംതന്നെയായിരിക്കരുത്. നിറം, രുചി, മണം ഇവയെല്ലാം ആകർഷകമായിരിക്കണം. തണുത്താലും രുചി നഷ്ടപ്പെടാത്തവയായിരിക്കണം. അതേസമയം മസാലകളുടെ അളവ് കുറയ്ക്കുകയുംവേണം. ഉച്ചഭക്ഷണം പായ്ക്ക്ചെയ്യുമ്പോൾ കുട്ടികളെക്കൂടി കൂടെക്കൂട്ടുക. അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചു ആഹാരം തയ്യാറാക്കി നൽകുക.

വെകുന്നേരം സ്കൂൾ വിട്ട് വരുമ്പോൾ 

കുട്ടി ഏറ്റവുമധികം വിശപ്പോടെ ഭക്ഷണം കഴിക്കുന്നത് സ്‌കൂൾ വിട്ടുവരുന്ന സമയത്താണ്. അവധിക്കാലത്ത് ബേക്കറിപദാർഥങ്ങളും വറുത്തതും പൊരിച്ചതുമായ വിഭവങ്ങളും ആയിരിക്കും കഴിച്ചിട്ടുണ്ടാവുക. മുൻകാലങ്ങളിലെപ്പോലെ കുട്ടികൾ സ്‌കൂൾ വിട്ടുവരുമ്പോഴേക്കും നാലുമണിപ്പലഹാരങ്ങളൊരുക്കി കാത്തിരിക്കാൻ ഇന്നത്തെ അമ്മമാർക്ക് സാധിക്കണമെന്നില്ല.

# ആയുര്‍വേദ ചായ ; അടിവയര്‍ ആലില വയറാക്കാന്‍  

ഉദ്യോഗസ്ഥരായ അമ്മമാർ മിക്കവാറും കുട്ടികൾ സ്‌കൂൾ വിട്ട്‌ എത്തിയശേഷമായിരിക്കും എത്തുന്നത്. അതുകൊണ്ടുതന്നെ കുട്ടികളുടെ വൈകുന്നേര ഭക്ഷണം മിക്കപ്പോഴും ബ്രെഡോ മറ്റ് ബേക്കറി സാധനങ്ങളോ ആയിരിക്കും. കൂടാതെ മാതാപിതാക്കൾ ജോലികഴിഞ്ഞ് വരുമ്പോൾ കൊണ്ടുവരുന്ന സ്‌നാക്‌സ്‌ കൂടിയാവുമ്പോൾ കുട്ടികൾക്ക് രാത്രിഭക്ഷണത്തിൽനിന്ന്‌ കിട്ടേണ്ട ഊർജം കിട്ടിയിരിക്കും. വൈകുന്നേരത്തെ കളികളോ വ്യായാമമോ ഇല്ലാതിരിക്കുകകൂടി ചെയ്യുമ്പോൾ കുട്ടികളിൽ പൊണ്ണത്തടിയും കുടവയറും സ്വാഭാവികമായിത്തീരുന്നു.

കുട്ടികൾ സ്‌കൂൾ വിട്ടുവരുന്ന സമയം നേന്ത്രപ്പഴം, മധുരക്കിഴങ്ങ് തുടങ്ങിയവ പുഴുങ്ങിയതോ ശർക്കരയും തേങ്ങയും ചേർത്ത അടയോ നട്‌സ്, ഈത്തപ്പഴം തുടങ്ങിയവയോ വീട്ടിലുണ്ടാക്കുന്ന ആവിയിൽ വേവിക്കുന്ന മറ്റ് എന്തെങ്കിലും വിഭവങ്ങളോ ആണ് ഉത്തമം.

രാത്രി ഭക്ഷണം

ഏകദേശം ഉച്ചഭക്ഷണത്തിന് സമാനമായതും എന്നാൽ അളവിൽ അല്പം കുറച്ചും ആയിരിക്കണം രാത്രിയിലെ ഭക്ഷണം. നേരത്തേ കഴിക്കാൻ പ്രേരിപ്പിക്കുകയും വേണം. കഴിവതും മത്സ്യ-മാംസ വിഭവങ്ങൾ രാത്രിയിൽ പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ആവാം. നല്ല രീതിയിലുള്ള ദഹനത്തിനുവേണ്ടിയാണ് മത്സ്യ-മാംസ വിഭവങ്ങൾ രാത്രിയിൽ ഒഴിവാക്കുന്നത്. രാത്രിയിൽ കിടക്കുന്നതിനു മുൻപായി ഒരു കപ്പ് പഞ്ചസാര ചേർക്കാത്ത പാലോ നട്‌സോ ആവാം.

ഓരോ ഭക്ഷണപദാർഥത്തിന്റെയും പ്രാധാന്യം കുട്ടികളെ മനസ്സിലാക്കാൻ ശ്രമിക്കണം. എങ്കിലേ അവർക്ക് എല്ലാ ഭക്ഷ്യവിഭവങ്ങളും ഭക്ഷണത്തിലുൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാവുകയും ഇഷ്ടാനിഷ്ടങ്ങളിൽ മാറ്റങ്ങൾ വേണമെന്ന് തോന്നുകയു
മുള്ളൂ.

കരുത്തരാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

വിറ്റാമിനുകളുെട കലവറയാണ് പഴങ്ങൾ. അതത് കാലങ്ങളിൽ ധാരാളമായി കിട്ടുന്ന പഴങ്ങൾ കഴിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുക. പച്ചക്കറികൾ കഴിക്കാൻ പൊതുവേ വിമുഖരാണ് പലകുട്ടികളും. ഇലക്കറികളും പച്ചക്കറികളും പോഷകം നഷ്ടപ്പെടാത്തരീതിയിൽ വ്യത്യസ്തമായി പാചകംചെയ്ത് കുട്ടികൾക്ക് കൊടുക്കാം. എന്ത് വിഭവമുണ്ടാക്കുമ്പോഴും അല്പം പച്ചക്കറികളും ഇലക്കറികളും ചേർക്കുന്നത് പതിവാക്കുക (ഉദാ: വെജിറ്റബിൾ ഓംലറ്റ്, വെജിറ്റബിൾ ഉപ്പുമാവ്‌ തുടങ്ങിയവ). പച്ചക്കറികൾ വറുത്ത് കൊടുക്കുന്ന പതിവ് ഒഴിവാക്കണം. പച്ചക്കറികൾ വറുത്ത് നൽകിയാൽ അവയിൽ അടങ്ങിയിട്ടുള്ള യാതൊരു പോഷകങ്ങളും കിട്ടുന്നില്ലെന്നുമാത്രമല്ല ദോഷമുണ്ടാവുകയുംചെയ്യും.

വെള്ളം കുടിക്കാൻ ഏറ്റവും മടിയുള്ളവരാണ് മിക്ക കുട്ടികളും. സ്കൂളിൽ പോകുമ്പോൾ വെള്ളം കൊടുത്തുവിടുകയും അത് സ്കൂളിൽവെച്ച് കുടിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയുംവേണം. ഇക്കാര്യത്തിൽ അധ്യാപകർക്കാണ് ശ്രദ്ധ ചെലുത്താനാവുക. വെള്ളത്തിനുപകരം സോഫ്റ്റ് ഡ്രിങ്ക്സ് ഉപയോഗിക്കരുത്.

സോഷ്യൽ മീഡിയയുടെ സ്വാധീനഫലമായി പലതരം ഡയറ്റിങ് സ്വയം തിരഞ്ഞെടുക്കുന്ന കുട്ടികളുണ്ട്. കൗമാരം കുട്ടികളുടെ ശാരീരികവും മാനസികവുമായ മാറ്റത്തിന്റെ കാലമാണ്. ആൺകുട്ടികൾ മെലിയുകയും ഉയരം വെക്കുകയും എല്ലിന് ബലംവെക്കുകയും ചെയ്യുന്നു. അതേസമയം പെൺകുട്ടികൾക്ക് ഉയരവും തൂക്കവും കൂടുന്നു. ഈ പ്രായത്തിലെ അശാസ്ത്രീയ ഡയറ്റിങ് അപകടമുണ്ടാക്കും.

കുട്ടികളിൽ കാണുന്ന ഒരു പ്രധാന പ്രശ്നമാണ് മലബന്ധം. ഇത് ഒഴിവാക്കുന്നതിന് നാരുകൾ ധാരാളമടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, പയറിനങ്ങൾ തുടങ്ങിയവ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി തുടങ്ങി കാൻസർവരെ തടയുന്നതിന് നാരുകൾ സഹായിക്കും.

എളുപ്പത്തിൽ തയ്യാറാക്കാനാകുന്ന ന്യൂഡിൽസ്, മറ്റ് റെഡി റ്റു ഈറ്റ് ഭക്ഷണങ്ങൾ എന്നിവ പരമാവധി കുറയ്ക്കുക. ഇവയും ജങ്ക് ഫുഡ് വിഭാഗത്തിൽ വരുന്നു. പഞ്ചസാര ചേർത്ത പാനീയങ്ങൾ ഒഴിവാക്കുക. പകരം മോരുവെള്ളം കരിക്കിൻവെള്ളം, പച്ചക്കറി സൂപ്പുകൾ തുടങ്ങിയവ നൽകാവുന്നതാണ്.

കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കാം 

കുട്ടികൾക്ക് മാതാപിതാക്കളാണ് ഭക്ഷണം പരിചയപ്പെടുത്തുന്നത്. അവർ ആരോഗ്യകരമായ ഭക്ഷണങ്ങൾ നൽകിയാൽ കുട്ടികൾ അത് പിന്തുടരും.  അതിനാൽ കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ വളർത്തിയെടുത്ത് അവരെ ആരോഗ്യകരമാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.

നവജാതശിശു പരിചരണം

  • പുതിയ തരം ഭക്ഷണം എന്താണെങ്കിലും അത് സാധാരണ കഴിക്കുന്ന ഭക്ഷണത്തോടൊപ്പം വിളമ്പുക.
  • കുട്ടിക്ക് ഒട്ടും താത്പര്യമില്ലാത്ത ഭക്ഷണം അവരിൽ അടിച്ചേൽപ്പിക്കരുത്.
  • കഴുകി വൃത്തിയാക്കിയ പഴങ്ങൾ വൃത്തിയുള്ള പാത്രങ്ങളിലാക്കി കുട്ടികളുടെ കൈയെത്തും ദൂരത്ത് കാണുന്ന രീതിയിൽ വയ്ക്കുക. ഇടയ്ക്കിടെ കാണുമ്പോൾ അവർ അത് എടുത്ത് കഴിക്കും.
  • ഇത് നല്ല ഭക്ഷണം, ഇത് ചീത്ത ഭക്ഷണം എന്ന് കുട്ടികളോട് പറയുന്നതിന് പകരം, പാലും മുട്ടയും കഴിച്ചാൽ മസിൽ മാൻ ആകാം, പഴങ്ങളും പച്ചക്കറികളും കഴിച്ചാൽ നല്ല മുടി വളരും, ചർമം തിളങ്ങും എന്നൊക്കെ പറഞ്ഞുനോക്കൂ. അവർ നല്ലത് നോക്കി കഴിക്കും.
  • കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കണം. ഭക്ഷണസമയത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധമുണ്ടാകാൻ ഇത് സഹായിക്കും.
  • ഭക്ഷണമുണ്ടാക്കുമ്പോൾ കുട്ടിയുടെ താത്പര്യങ്ങൾ കൂടി പരിഗണിക്കണം. കുട്ടിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു ഭക്ഷണം എന്നും ഉണ്ടാക്കരുത്.
  • അനാരോഗ്യകരമായ ആഹാരം കഴിച്ചാലുള്ള പ്രശ്‌നങ്ങൾ എന്തൊക്കെയെന്നും ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയെന്നും കുട്ടിക്ക് ഉദാഹരണങ്ങളിലൂടെ പറഞ്ഞുകൊടുക്കാം.
  • കുട്ടികളെ ശിക്ഷിക്കുന്നതിന്റെ ഭാഗമായി അവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം നിഷേധിക്കരുത്.
  • ഭക്ഷണം കഴിക്കുന്നതിനൊപ്പം ശുദ്ധമായ വെള്ളം കുടിക്കാൻ പ്രേരിപ്പിക്കുക.
  • ഭക്ഷണസമയത്തിന്റെ ഒരു മണിക്കൂർ മുൻപ് വരെ ജ്യൂസും മറ്റ് മധുര പാനീയങ്ങളും കുട്ടിക്ക് നൽകിയാൽ അവർക്ക് വിശപ്പില്ലാതാകും. അതിനാൽ അത് ഒഴിവാക്കുക.
  • ടി.വി., കംപ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ നോക്കിക്കൊണ്ട് ഭക്ഷണം കഴിക്കാൻ അനുവദിക്കരുത്. തീൻമേശയിൽ വെച്ചുതന്നെ ഭക്ഷണം കഴിപ്പിക്കണം. മറ്റ് സ്ഥലങ്ങളിൽ പോയിരുന്ന് സിനിമ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലം നല്ലതല്ല.
  • ഭക്ഷണം കഴിക്കുമ്പോൾ ആസ്വദിച്ചിരുന്ന് കഴിക്കാൻ അനുവദിക്കുക. അപ്പോൾ സ്‌കൂൾ പരീക്ഷയിലെ മാർക്കിനെക്കുറിച്ചോ പഠനത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചോ സംസാരിക്കാതിരിക്കുക. ഭക്ഷണം കഴിക്കുമ്പോൾ അതുമാത്രം ചെയ്താൽ മതി.
  • ഭക്ഷണം സമ്മാനമായി നൽകരുത്. പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയാൽ ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിത്തരാമെന്ന തരത്തിൽ ഭക്ഷണ സമ്മാനങ്ങൾ കുട്ടികൾക്ക് വാഗ്ദാനം ചെയ്യരുത്. പകരം കുട്ടിക്ക് ഉല്ലാസ യാത്രയോ സ്‌പോർട്‌സിൽ പങ്കെടുക്കാനുള്ള കിറ്റോ വാങ്ങി നൽകാം.

കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ

പേരുപോലെത്തന്നെ ധാരാളം ഊർജവും പഞ്ചസാരയും കൊഴുപ്പും അഡിറ്റീവ് കളറുകൾ എന്നിവ അടങ്ങിയതും കാര്യമായ പോഷകഗുണമില്ലാത്തതുമായ ജങ്ക് ഫുഡ്‌സ് (കോള ഡ്രിങ്ക്‌സ്, പാക്കേജ്ഡ് ജ്യൂസുകൾ, ബർഗർ, പിസ്സ, സമോസ, പഫ്‌സ്, ഫ്രഞ്ച് ഫ്രൈസ്, ബട്ടൂര, ഗുലാബ് ജാമൂൻ, പഞ്ചസാര ചേർത്ത- കാർബൊണൈറ്റഡും അല്ലാത്തതുമായ പാനീയങ്ങൾ ഇവ ജങ്ക് ഫുഡ്‌സ് വിഭാഗത്തിൽപ്പെടുന്നു). ഇവയൊക്കെ കുട്ടികൾക്ക് വാങ്ങിക്കൊടുക്കുന്നത് കഴിയുന്നത്ര ഒഴിവാക്കുക.

മുലപ്പാൽ – Breast Milk എന്ന ഔഷധം

മുലപ്പാൽ - Breast Milk

മുലപ്പാൽ – Breast Milk എന്ന ഔഷധം

മുലപ്പാൽ – Breast Milk കൃത്യമായി കുടിച്ച് വളരുന്ന കുഞ്ഞിന് രോ​ഗപ്രതിരോധശേഷിയും വളർച്ചയും ഉണ്ടാകുമെന്നും ഡോക്ടർമാർ പറയുന്നു. അസുഖങ്ങളിൽ നിന്നും അലർജികളിൽ നിന്നും അണുബാധയിൽ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കും ഒരു ഔഷധമാണിത്.

മുലപ്പാൽ - Breast Milk

മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം പരത്തുന്നതിനായാണ് ഓ​ഗസ്റ്റ് ഒന്ന് മുതൽ ഏഴുവരെ ലോകമുലയൂട്ടൽ വാരമായി ആചരിക്കുന്നത്. കുഞ്ഞ് ജനിച്ച് ആറുമാസം വരെ മുലപ്പാൽ അല്ലാതെ മറ്റൊന്നും കൊടുക്കരുതെന്നാണ് ഡോക്ടർമാർ പറയുന്നത്. കൃത്യമായി മുലപ്പാൽ കുടിച്ച് വളരുന്ന കുഞ്ഞിന് രോ​ഗപ്രതിരോധശേഷിയും വളർച്ചയും ഉണ്ടാകുമെന്നും ഡോക്ടർമാർ പറയുന്നു. #മുലപ്പാല്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുൻകാലതലമുറകൾ മുലപ്പാൽ മാത്രമാണ് ഊട്ടിയിരുന്നത്, എന്നാൽ ജോലിത്തിരക്കുകളും മറ്റും മൂലം പലർക്കും ഫോർമുല ഫുഡുകളെ ആശ്രയിക്കേണ്ടി വരാറുണ്ട്. കൃത്യമായ അളവുകളിൽ പോഷകമൂല്യമുള്ള മുലപ്പാലിനോളം ഫോർമുല ഫു‍ഡുകൾ വരില്ലെന്നും കുഞ്ഞിന്റെ ആദ്യആറുമാസത്തിൽ മുലപ്പാൽ മാത്രമേ നൽകാവൂ എന്നും ​ഗൈനക്കോളജിസ്റ്റായ ഡോ‌. സുവർണ റായ് പറയുന്നു.

ദിവസത്തിൽ ഓരോ സമയത്തിന് അനുസരിച്ചും കുഞ്ഞിന്റെ പ്രായത്തിന് അനുസരിച്ചും പരിചരണത്തിന് അനുസരിച്ചും മുലപ്പാലിന്റെ അളവും ഘടനയും മാറുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അത് കുഞ്ഞിന്റെ ആരോ​ഗ്യകരമായ വളർച്ചയെ ഉറപ്പുവരുത്തുമെന്നും ഡോക്ടർ പറയുന്നു.

എല്ലാവിധത്തിലുള്ള അസുഖങ്ങളിൽ നിന്നും അലർ‌ജികളിൽ നിന്നും അണുബാധയിൽ നിന്നുമൊക്കെ കുഞ്ഞുങ്ങൾക്ക് പ്രതിരോധശേഷി നൽകുന്നതാണ് മുലപ്പാലെന്ന് ഡോ.ചന്ദ്രശേഖർ മഞ്ചാലയും പറയുന്നു. മുലപ്പാൽ എളുപ്പത്തിൽ ദഹിക്കും എന്നത് മാത്രമല്ല ഭാവിയിൽ ഉണ്ടായേക്കാവുന്ന ഡയബറ്റിസ്, ചെവിയിലെ അണുബാധ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കുമെന്നും അദ്ദേഹം പറയുന്നു. ഫോർ‌മുല ഫുഡിനെ ആശ്രയിച്ച് വളരുന്ന കുട്ടികൾക്ക് മുലപ്പാൽ കുടിച്ച് വളരുന്ന കുട്ടികളേക്കാൾ ആരോ​ഗ്യവും വളർച്ചയും കൂടുതലായിരിക്കുമെന്നും ഡോ.ചന്ദ്രശേഖർ പറയുന്നു. #ആയുര്‍വേദ ചായ ; അടിവയര്‍ ആലില വയറാക്കാന്‍  

എങ്ങനെ മുലയൂട്ടണം?

പ്രസവിച്ച് ഒരു മണിക്കൂറിനുള്ളിൽ നിർബന്ധമായും മുലയൂട്ടണം. കുഞ്ഞിനെ മാറ്റി കിടത്താതെ അമ്മയുടെ നെഞ്ചോടു ചേർത്തു കിടത്തണം. ഇങ്ങനെ കിടത്തുന്നതും പാൽ ചുരത്താൻ പ്രയോജനപ്പെടും. പാൽ വലിച്ചുകുടിച്ചാൽ മാത്രമേ വീണ്ടും പാൽ ഊറി വരുകയുള്ളൂ. മുല കുടിപ്പിക്കുന്നതനുസരിച്ച് പാലിന്റെ അളവും അതനുസരിച്ച് കൂടും. മുലയൂട്ടൽ തുടങ്ങാൻ വൈകിയാൽ പാല് ആവശ്യത്തിന് ഉണ്ടായി വരില്ല.

മുലപ്പാൽ - Breast Milk

ആദ്യ മണിക്കൂർ ഉണർവോടെ ഇരിക്കുന്ന ശിശു അതിനുശേഷം ഉറക്കത്തിലേക്ക് വഴുതിപോകുന്നു. പിന്നെ മുലയൂട്ടാൻ സാധിക്കാതെ വരികയും പാല് കുറഞ്ഞുപോകുകയും ചെയ്യും. അതുകൊണ്ട് വിലപ്പെട്ട ആദ്യ രണ്ടു മണിക്കൂർ പാഴാക്കരുത്. പോഷകഗുണം ഏറ്റവും കൂടിയ ആദ്യ ദിവസത്തെ പാലും പാഴാക്കി കളയരുത്. മുലപ്പാലല്ലാതെ മറ്റൊന്നും (സ്വർണം, ഗ്ലൂക്കോസ്, തേൻ, കൽക്കണ്ടം, മുന്തിരി പിഴിഞ്ഞ വെള്ളം) കൊടുക്കരുത്. #മുലപ്പാൽ – ആദ്യ രുചി അമൃതം

സൗകര്യപ്രദമായ രീതിയിൽ ഇരുന്നോ കിടന്നോ വേണം മുലയൂട്ടാൻ. മുലക്കണ്ണും അതിനു ചുറ്റുമുള്ള കറുപ്പു ഭാഗവും കുഞ്ഞിന്റെ വായിൽ വരത്തക്ക രീതിയിൽ കുഞ്ഞിനെ പിടിക്കണം. കുഞ്ഞിന്റെ തല കൈമുട്ടിൽ വരത്തക്കവിധം പിടിച്ച് മറ്റേ കൈകൊണ്ട് സ്തനം താങ്ങി പാലൂട്ടണം. ആദ്യ ദിവസങ്ങളിൽ 8 മുതൽ 12 പ്രാവശ്യം വരെ മുല കൊടുക്കണം.

മാനസികാവസ്ഥ പ്രധാനം

അമിത ആശങ്കയും ദേഷ്യവും വേദനയും വരുമ്പോൾ അമ്മമാർക്ക് ആവശ്യത്തിനുള്ള പാൽ ചുരത്താനാവില്ല. കുഞ്ഞിനെ കുറിച്ച് സ്നേഹത്തോടെ ഓർക്കുമ്പോഴും മുലയൂട്ടലിനെക്കുറിച്ചു നല്ലതു ചിന്തിക്കുമ്പോഴും കേൾക്കുമ്പോഴും ആണ് പാലൊഴുകിവരിക. കുഞ്ഞൊന്നു കരഞ്ഞാൽ, മുലപ്പാലിന്റെ ലഭ്യതക്കുറവുകൊണ്ടാണെന്നു തെറ്റിദ്ധരിച്ച് പൊടിപ്പാലും പശുവിൻപാലും കൊടുക്കുന്ന പ്രവണത ഇന്നും കണ്ടുവരുന്നു. ഇങ്ങനെ ചെയ്യുന്നവർ അറിഞ്ഞുകൊണ്ട് കുഞ്ഞിനെ രോഗത്തിലേക്ക് തള്ളിവിടുന്നു.

ജനിച്ചുവീഴുന്ന നിമിഷം മുതൽ ആറുമാസം പ്രായം ആവും വരെ മുലപ്പാൽ – Breast Milk മാത്രം നൽകുക. അതിനുശേഷം മറ്റു ആഹാരത്തോടൊപ്പം രണ്ടോ മൂന്നോ വയസ്സുവരെ മുലപ്പാൽ തുടർന്നു നൽകുക എന്നതാണ് നവജാതശിശുവിനു നൽകാവുന്ന ഏറ്റവും ഉത്തമമായ ആജീവനാന്ത നിക്ഷേപം.

കുട്ടികളുടെ ബ്രെയിന്‍ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ പൗഡര്‍

കുട്ടികളുടെ ബ്രെയിന്‍

കുട്ടികളുടെ ബ്രെയിന്‍ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ പൗഡര്‍

കുട്ടികളുടെ ബ്രെയിന്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പ്രോട്ടീന്‍ പൗഡര്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയൂ.

കുട്ടികളുടെ വളര്‍ച്ചയുടെ കാര്യത്തില്‍ പൊതുവേ ആളുകള്‍ ഏറെ ശ്രദ്ധാലുക്കളായിരിക്കും. ശരീരവും മനസും ഒപ്പം തലച്ചോറുമെല്ലാം വളരുന്ന പ്രായമാണിത്. ഇതു കൊണ്ട് തന്നെ ഭക്ഷണവും പ്രധാനമാണ്. കുട്ടികളുടെ ബുദ്ധി വളര്‍ച്ചയ്ക്കും ശാരീരിക വളര്‍ച്ചയ്ക്കും സഹായിക്കുമെന്ന് പറഞ്ഞ് പരസ്യത്തില്‍ കാണുന്ന പൗഡറുകള്‍ വാങ്ങി നല്‍കേണ്ട കാര്യമില്ല. ഇത്തരം പല പ്രോട്ടീന്‍ പൗഡറുകളും നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കി കൂട്ടികൾക്ക് നല്‍കാം. തികച്ചും പ്രകൃതിദത്ത ചേരുവകളുടെ സഹായത്തോടെ വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഒരു പ്രോട്ടീന്‍ പൗഡറിനെ കുറിച്ചറിയൂ. നമ്മുടെ കുട്ടികള്‍ക്ക് ഇത് നല്‍കുന്നത് ആരോഗ്യത്തിനും ബുദ്ധിവികാസത്തിനുമെല്ലാം ഏറെ ഗുണകരമാണ്. #വിട്ടുമാറാത്ത ക്ഷീണം നിസ്സാരമാക്കരുത്

ബദാം

കുട്ടികളുടെ ബ്രെയിന്‍

ഇതിനായി വേണ്ടത് ബദാം, കശുവണ്ടിപ്പരിപ്പ്, മത്തങ്ങാക്കുരു, വാള്‍നട്‌സ്, നിലക്കടല, പിസ്ത എന്നിവയാണ്.ബദാമില്‍ ധാരാാളം വൈറ്റമിനുകളും ആന്റിഓക്‌സിഡന്റുകളും ധാതുക്കളുമെല്ലാമുണ്ട്. ഇതു കൊണ്ടു തന്നെ ശരീരത്തിന് ആവശ്യമായ പല ഗുണങ്ങളും ഇതില്‍ നിന്നും ലഭ്യമാണ്.കുട്ടികള്‍ക്കു മുതല്‍ പ്രായമായവര്‍ക്കു വരെ കഴിയ്ക്കാവുന്ന അത്യുത്തമമായ ഭക്ഷണമാണിത്. ഇതില്‍ നാരുകള്‍, മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം വൈറ്റമിന്‍ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിനു പുറമേ കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസഫറസ്, ,പ്രോട്ടീന്‍ തുടങ്ങിയ പലതും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ക്യാഷ്യൂനട്‌സ്

കുട്ടികളുടെ ബ്രെയിന്‍

ക്യാഷ്യൂനട്‌സ് ഏറെ പോഷങ്ങള്‍ അടങ്ങിയതാണ്. ആരോഗ്യത്തിന് ഏറെ ഗുണകരം. പ്രോട്ടീൻ, ഫൈബർ, സിങ്ക്, ഫോസ്ഫറസ്, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ കശുവണ്ടിയിൽ സമ്പുഷ്ടമായ അളവിൽ നിറഞ്ഞിരിക്കുന്നു. മസിലുകള്‍ വളര്‍ത്താന്‍ പറ്റിയ നല്ലൊരു ഭക്ഷണമാണ് കശുവണ്ടി.

വാൾനട്ട്

കുട്ടികളുടെ ബ്രെയിന്‍

വാൾനട്ട് വിറ്റാമിൻ ബി 5 ൻറെ ഗണ്യമായ അളവിനാൽ സമ്പുഷ്ടമാണ്. ഇവ പാന്റോതെനിക് ആസിഡ് എന്നും എന്നറിയപ്പെടുന്നു. കൂടാതെ ആന്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവ ഇവയിൽ അടങ്ങിയിരിക്കുന്നു. ചർമ്മത്തിന്റെയും മുടിയുടെയും മൊത്തത്തിലുള്ള ആരോഗ്യം നന്നാക്കാനും ഇവയെല്ലാം തന്നെ ഗുണകരമാണ്. , കൂടാതെ വിറ്റാമിൻ ഇ യുടെ വലിയ ശേഖരം ഇവയിൽ അടങ്ങിയിട്ടുണ്ട്. എലജിക് ആസിഡ്, കാറ്റെച്ചിനുകൾ, ഫ്ലേവനോയ്ഡുകൾ, ഫൈറ്റോസ്റ്റെറോളുകൾ, മെലറ്റോണിൻ എന്നീ വിലയേറിയ ആന്റിഓക്‌സിഡന്റുകളുടെ ഗുണവും അവയിൽ അടങ്ങിയിട്ടുണ്ട്.
#സെർവിക്കൽ കാൻസർ : Cervical Cancer Symptoms

പിസ്ത

കുട്ടികളുടെ ബ്രെയിന്‍

ഡ്രൈ നട്‌സില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് പിസ്ത. പച്ച നിറത്തിലെ കട്ടിയുള്ള തോടോടു കൂടിയ ഇത്‌ ബീറ്റാ കരോട്ടിന്‍, ഡയറ്റെറി ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍, കാല്‍സ്യം, അയേണ്‍, സിങ്ക്, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം വൈറ്റമിന്‍ എ, ബി6, വൈറ്റമിന്‍ കെ, സി, ഇ തുടങ്ങിയ ധാരാളം ഘടകങ്ങളാല്‍ സമ്പുഷ്ടമാണ്.തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് പിസ്ത. രക്തത്തില്‍ ഒക്‌സിജന്‍ ഉണ്ടാവാന്‍ സഹായിക്കുന്നത്‌ വിറ്റാമിന്‍ ബി6 ആണ്‌. ദിവസവും പിസ്‌ത കഴിക്കുന്നത്‌ രക്തത്തിലെ ഓക്‌സിജന്റെ അളവ്‌ കൂട്ടാന്‍ സഹായിക്കും. ഇത്‌ രക്തത്തില്‍ ഹീമോഗ്ലോബിന്റെ തോത്‌ ഉയര്‍ത്തും. ഓക്‌സിജന്‍ തലച്ചോറില്‍ എല്ലായിടത്തും എത്തും.

കപ്പലണ്ടി

കുട്ടികളുടെ ബ്രെയിന്‍

ശരീരത്തിന് ആരോഗ്യകരവും അവശ്യവുമായ പോഷകങ്ങളായി കണക്കാക്കപ്പെടുന്ന മോണോ- പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ സമ്പന്നമായ ഉറവിടമാണ്കപ്പലണ്ടി .കാർബോഹൈഡ്രേറ്റ് കുറവാണെങ്കിലും സസ്യ പ്രോട്ടീനുകളാൽ സമ്പന്നമായതിനാൽ ഏതെങ്കിലും തരത്തിലുള്ള ഡയറ്റ് പിന്തുടരുന്ന ആളുകൾക്ക് കപ്പലണ്ടി പ്രോട്ടീന്റെ മികച്ച ഉറവിടമാകുന്നു. വിറ്റാമിൻ ഇ, ബി 1, ബി 3, ബി 9 എന്നിവയും മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ് തുടങ്ങിയ ധാതുക്കളും കപ്പലണ്ടിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

​മത്തങ്ങയുടെ കുരു

കുട്ടികളുടെ ബ്രെയിന്‍

മത്തങ്ങയുടെ കുരു ഇത്തരത്തിൽ വളരെ ആരോഗ്യപ്രദമായ ഒന്നാണ്. വിവിധ തരത്തിലുള്ള പോഷകങ്ങളായ മഗ്നീഷ്യം, ചെമ്പ്, പ്രോട്ടീൻ, സിങ്ക് എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. മത്തങ്ങയുടെ കുരുവിൽ നല്ല അളവിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം എല്ലിന്റെ വികാസത്തിന് വളരെ ആവശ്യമായ ഘടകമാണ്. മഗ്നീഷ്യം അടങ്ങിയ ഭക്ഷണം കൂടിയ അളവിൽ കഴിക്കുന്നത് എല്ലിന്റെ ദൃഢത വർദ്ധിപ്പിക്കുന്നു.

കുട്ടിയ്ക്കു നല്‍കാം

ഇവ എങ്ങനെ കുട്ടികൾക്ക് നൽകാം എന്ന് നോക്കാം.

  1. ബദാം ഒരു കപ്പ്, കശുവണ്ടിപ്പരിപ്പ് അര കപ്പ്, പിസ്ത കാല്‍ കപ്പ്, മത്തങ്ങാക്കുരു കാല്‍ കപ്പ്, വാള്‍നട്‌സ് കാല്‍ കപ്പ്, നിലക്കടല അഥവാ കപ്പലണ്ടി കാല്‍ കപ്പ് എന്നിവയാണ് ഇതിനായി വേണ്ടത്.
  2. എണ്ണ ചേര്‍ക്കാതെ ഇതെല്ലാം വെവ്വേറെ നല്ലതു പോലെ വറുത്തെടുക്കുക.
  3. കപ്പലണ്ടി തണുത്തു കഴിയുമ്പോള്‍ തൊലി കളയാം. ഇതെല്ലാം ചേര്‍ത്തെടുത്ത് നല്ലതു പോലെ പൊടിച്ച് അരിച്ചെടുക്കാം.
  4. ഇത് ഗ്ലാസ് ജാറില്‍ അടച്ച് സൂക്ഷിയ്ക്കാം.
  5. ഇത് ഒരു ഗ്ലാസ് പാല്‍ തിളപ്പിച്ച് ഇതില്‍ ഒരു ടീസ്പൂണ്‍ ചേര്‍ത്ത് കുട്ടിയ്ക്കു നല്‍കാം.
  6. ഇതല്ലാതെ കുട്ടികള്‍ക്ക് നല്‍കുന്ന ഷേക്കുകളിലോ പാന്‍ കേക്കിലോ ഇതു പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളിലോ ചേര്‍ത്ത് നല്‍കാം.

വിട്ടുമാറാത്ത ക്ഷീണം നിസ്സാരമാക്കരുത്

വിട്ടുമാറാത്ത ക്ഷീണം

വിട്ടുമാറാത്ത ക്ഷീണം നിസ്സാരമാക്കരുത് 

വിട്ടുമാറാത്ത ക്ഷീണം ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം ആവാം. ഒന്നും ചെയ്യാന്‍ തോന്നാത്ത വിധം അമിതമായ ക്ഷീണം തോന്നിയ സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിത്തില്‍ ഒരിക്കലെങ്കിലും ഉണ്ടായിട്ടുണ്ടാകും. എന്നെക്കൊണ്ട് ഒന്നിനും പറ്റില്ല. ഒന്ന് ഉറങ്ങിയാല്‍ മതിയെന്ന് തോന്നി പോകുന്ന സാഹചര്യങ്ങള്‍. എന്നാല്‍ ഇത്തരത്തിലുള്ള ക്ഷീണം മാസങ്ങളും വര്‍ഷങ്ങളും തുടര്‍ന്നാലോ? ഇത്തരത്തിലുള്ള വിചിത്രമായ ഒരിക്കലും മാറാത്ത ക്ഷീണത്തെയാണ് ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം(സിഎഫ്എസ്) അഥവാ മയാള്‍ജിക് എന്‍സെഫെലോമൈലിറ്റിസ് എന്ന് പറയുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് സിഎഫ്എസ് ബാധിക്കാനുള്ള സാധ്യത രണ്ട് മുതല്‍ നാല് വരെ മടങ്ങ് അധികമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 25 മുതല്‍ 45 വരെ പ്രായത്തിലുള്ള സ്ത്രീകളെയാണ് പലപ്പോഴും സിഎഫ്എസ് പിടികൂടുക.

വിട്ടുമാറാത്ത ക്ഷീണം

 

 

Credit: manoramaonline

സെർവിക്കൽ കാൻസർ : Cervical Cancer Symptoms

സെർവിക്കൽ കാൻസർ

സെർവിക്കൽ കാൻസർ : Cervical Cancer Symptoms

സെർവിക്കൽ കാൻസർ സ്ത്രീയിലെ ഗര്ഭപാത്രത്തിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട കാൻസറാണ്. സെർവിക്സ് മേഖലയിൽ അസാധാരണമായ സെൽ വളർച്ച ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ലോകമെമ്പാടുമുള്ള സ്ത്രീകളിൽ ഏറ്റവും സാധാരണമായ കാൻസറാണിത്.

സെർവിക്കൽ കാൻസർ

കാൻസർ ശരീരത്തിന്റെ പ്രത്യേക ഭാഗത്ത് അസാധാരണ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയുള്ള ഒരു അവസ്ഥയാണ്. അത് വളരാൻ തുടങ്ങിയ ആ അവയവത്തിന്റെ അല്ലെങ്കിൽ സെല്ലിന്റെ പേരിലാണ് ഇതിന് പേര് നൽകുന്നത്.

ഗര്‍ഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന ഗര്‍ഭപാത്രത്തിന്‍റെ ഏറ്റവും അടിവശത്തെ ഭാഗമായ സെര്‍വിക്സിലാണ് ഈ അര്‍ബുദം ഉണ്ടാകുന്നത്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസാണ്(എച്ച്പിവി) ഈ രോഗം ഉണ്ടാക്കുന്നത്.

സ്തനാര്‍ബുദം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളെ ബാധിക്കുന്ന കാന്‍സര്‍ ആണ് സെര്‍വിക്കല്‍ കാന്‍സര്‍. ലോകത്തിലെ സെര്‍വിക്കല്‍ കാന്‍സര്‍ രോഗികള്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്. ഓരോ എട്ട് മിനിറ്റും രാജ്യത്ത് സെര്‍വിക്കല്‍ കാന്‍സര്‍ മൂലം ഒരു സ്ത്രീ മരിക്കുന്നു എന്നാണ് കണക്ക്.

സ്ത്രീകളിൽ കാണപ്പെടുന്ന ഗർഭാശയമുഖ അർബുദ(സെർവിക്കൽ കാൻസർ) (cervical cancer) കേസുകൾ ദിനംപ്രതി കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. ലക്ഷണങ്ങൾ നേരത്തെ തന്നെ കണ്ടെത്തുക ചെയ്യുകയാണെങ്കിൽ ഫലപ്രദമായ ചികിത്സ നൽകാനും സാധിക്കും. ഇതിൽ ഏറ്റവും പ്രധാനം ലക്ഷണങ്ങൾ കണ്ടെത്തുക എന്നത് തന്നെയാണ്.

ഗർഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന ഗർഭപാത്രത്തിൻറെ ഏറ്റവും അടിവശത്തെ ഭാഗമായ സെർവിക്സിലാണ് ഈ അർബുദം ഉണ്ടാകുന്നത്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഹ്യൂമൻ പാപ്പിലോമ വൈറസാണ്(എച്ച്പിവി) ഈ രോഗം ഉണ്ടാക്കുന്നത്. ഗർഭകാല ബ്ലീഡിംഗ്: അറിയേണ്ടതെല്ലാം

മറ്റ് കാൻസറുകളിൽ നിന്നും വ്യത്യസ്തമായി സെർവിക്കൽ കാൻസർ ഉണ്ടാകുന്നത് ഒരു അണുബാധ മൂലമാണ്. ഹ്യൂമൻ പാപ്പിലോമ (എച്ച്.പി.വി.) എന്ന വൈറസ് ബാധ സർവ്വസാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൊലിപ്പുറത്തും ഗുഹ്യഭാഗത്തും കാലിലും ഒക്കെ അരിമ്പാറകൾ ഉണ്ടാകുന്നത് ഈ വൈറസാണ്. ലൈംഗിക ബന്ധത്തിന് ശേഷം ഇടുപ്പിലുണ്ടാകുന്ന വേദന, യോനിയിൽ നിന്ന് അസ്വാഭാവികമായ സ്രവങ്ങളുടെ പുറന്തള്ളൽ എന്നിവയെല്ലാം സെർവിക്കൽ കാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

പുകവലി, ക്ലമീഡിയ, ഗൊണേറിയ, സിഫിലിസ്, എച്ച്ഐവി എയ്ഡ്സ് തുടങ്ങിയ രോഗങ്ങൾ, ദുർബലമായ പ്രതിരോധ ശേഷി, ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗിക ബന്ധം, ഗർഭനിയന്ത്രണ മരുന്നുകളുടെ അമിതമായ ഉപയോഗം എന്നിവയെല്ലാം സെർവിക്കൽ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി വിദ​ഗ്ധർ പറയുന്നു.

സെര്‍വിക്കല്‍ കാന്‍സറിന്റെ പ്രത്യേകത

സെർവിക്കൽ കാൻസർ

മറ്റ് കാന്‍സറുകളില്‍ നിന്നും വ്യത്യസ്തമായി സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നത് ഒരു അണുബാധ മൂലമാണ്. ഹ്യൂമന്‍ പാപ്പിലോമ (എച്ച്.പി.വി.) എന്ന വൈറസ് ബാധ സര്‍വ്വസാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൊലിപ്പുറത്തും ഗുഹ്യഭാഗത്തും കാലിലും ഒക്കെ അരിമ്പാറകള്‍ ഉണ്ടാകുന്നത് ഈ വൈറസാണ്. സ്പര്‍ശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന ഈ വൈറസ് വിവിധ തരത്തിലുണ്ട് (120 ലേറെ). അതില്‍ 14 തരം വൈറസുകള്‍ക്ക് അപകട സാധ്യത ഏറെയാണ്. അവ ഗര്‍ഭാശയ മുഖത്തു മാത്രമല്ല, മലദ്വാരം, യോനീഭാഗം, പുരുഷലിംഗം, വായ, തൊണ്ട, എന്നീ അവയവങ്ങളിലും കാന്‍സര്‍ ഉണ്ടാക്കുന്നു. എച്ച്.പി.വി. 16, 18 എന്നിവയാണ് സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്.

ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധ എങ്ങനെ ഉണ്ടാക്കുന്നു?

സര്‍വ്വസാധാരണയായി കാണപ്പെടുന്ന വൈറസ് ആണ് എച്ച്.പി.വി. എന്ന് പറഞ്ഞല്ലോ. ലൈംഗിക ബന്ധം തുടങ്ങിക്കഴിഞ്ഞ് 24-25 വയസ്സിലാണ് ഈ അണുബാധ കൂടുതല്‍ കാണുന്നത്. 50 വയസ്സാകുമ്പോഴേയ്ക്ക് 80 ശതമാനം ആളുകളിലും ഈ അണുബാധ ഉണ്ടായിട്ടുണ്ടാവും. എന്നാല്‍ എച്ച്.പി.വി. അണുബാധ ഉണ്ടായിട്ടുള്ള എല്ലാവര്‍ക്കും സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നില്ല. # നിങ്ങള്‍ക്കുമാകാം നല്ല അമ്മ ; കുഞ്ഞുങ്ങളോട് കരുതൽ വേണം

കാരണം 85 ശതമാനം പേരിലും ഈ അണുബാധ ഒന്നു രണ്ടു വര്‍ഷം കൊണ്ടു മാറുന്നതായിട്ടാണ് കണ്ടുവരുന്നത്. ഇതില്‍ 15 ശതമാനം പേരില്‍ അണുബാധ സ്ഥിരമായി നില്‍ക്കാം. ഇതില്‍ 5 ശതമാനം പേര്‍ക്ക് സെര്‍വിക്കല്‍ കാന്‍സറിന് മുന്നോടിയായിട്ടുള്ള കോശ വ്യതിയാനങ്ങള്‍ ഉണ്ടാകാം.

സെര്‍വിക്കല്‍ കാന്‍സര്‍ എങ്ങനെ ഉണ്ടാകുന്നു?

ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധയുണ്ടായിട്ടുള്ള അഞ്ച് ശതമാനം സ്ത്രീകളുടെ സെര്‍വിക്സില്‍ വര്‍ഷങ്ങള്‍ക്കുശേഷവും കോശ വ്യതിയാനങ്ങള്‍ നിലനില്‍ക്കുന്നു. ഈ കോശ വ്യതിയാനങ്ങളെ സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയ (CIN) എന്നാണ് പറയുന്നത്. ഈ വ്യതിയാനങ്ങള്‍ കാലക്രമേണ കാന്‍സറായി മാറാന്‍ സാധ്യതയുണ്ട്. സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയ കാന്‍സറായി മാറുന്നതിന് ഏകദേശം 10 വര്‍ഷം എടുക്കും. ഈ കാലയളവില്‍ ഈ കോശ വ്യത്യാസങ്ങള്‍ നാം കണ്ടു പിടിച്ചു ഫലപ്രദമായി ചികിത്സിച്ചാല്‍ സെര്‍വിക്കല്‍ കാന്‍സറിനെ നമുക്ക് ഫലപ്രദമായി പ്രതിരോധിയ്ക്കാന്‍ കഴിയും. ഇവിടെയാണ് സ്‌ക്രീനിംഗ് ടെസ്റ്റുകളുടെ പ്രാധാന്യം.

ആരിലൊക്കെയാണ് സെര്‍വിക്കല്‍ കാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്?
  1. 18 വയസ്സിനു മുന്‍പ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പെണ്‍കുട്ടികള്‍- ഇവരുടെ പ്രത്യുല്പാദന അവയവങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച എത്താത്തതിനാല്‍ വൈറസ് ബാധ കോശങ്ങളിലുണ്ടാക്കുന്ന വ്യത്യാസങ്ങള്‍ തീവ്രമായിരിക്കും.
  2. കൂടുതല്‍ പ്രസവിക്കുന്നവര്‍.
  3. ഒന്നില്‍ കൂടുതല്‍ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍.
  4. ലൈംഗിക പങ്കാളിയായ പുരുഷന് പരസ്ത്രീബന്ധമുണ്ടെങ്കില്‍.
  5. പ്രതിരോധ ശേഷി കുറഞ്ഞവര്‍, എച്ച്.ഐ.വി. അണുബാധയുള്ളവര്‍.
എന്താണ് സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയയുടെയും സെര്‍വിക്കല്‍ കാന്‍സറിന്റെയും രോഗലക്ഷണങ്ങള്‍?
  1. തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ ഒന്നും കാണണമെന്നില്ല.
  2. അമിതമായ വെള്ളപോക്ക്.
  3. ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് ശേഷമുള്ള രക്തക്കറ.
  4. സാധാരണ മാസമുറ അല്ലാതെ ഇടയ്ക്കിടെ വരുന്ന രക്തസ്രാവം.
  5. ആര്‍ത്തവ വിരാമം വന്നതിനുശേഷമുള്ള രക്തസ്രാവം.

സെര്‍വിക്കല്‍ കാന്‍സര്‍ എങ്ങനെ കണ്ടുപിടിക്കാം?

സെർവിക്കൽ കാൻസർ

  1. വളരെ ലളിതവും വേദന രഹിതവും താരതമ്യേന ചെലവു കുറഞ്ഞതുമായ പരിശോധനയാണ് പാപ് സ്മിയര്‍ പരിശോധന. സാധാരണയുള്ള ഉള്ളു പരിശോധനയോടൊപ്പം തന്നെ പ്രത്യേക തയ്യാറെടുപ്പ് ഒന്നും ഇല്ലാതെ തന്നെ നടത്താവുന്ന ടെസ്റ്റാണിത്. ടെസ്റ്റ് വഴി എടുക്കുന്ന കോശങ്ങളെ മൈക്രോസ്‌കോപ്പിനടിയില്‍ വെച്ചു നോക്കി കോശ വ്യതിയാനങ്ങള്‍ കണ്ടുപിടിക്കുന്നു. 30 വയസ്സില്‍ പാപ്‌സ്മിയര്‍ ടെസ്റ്റ് തുടങ്ങാവുന്നതാണ്. എല്ലാ മൂന്നു വര്‍ഷവും ഈ ടെസ്റ്റ് ചെയ്യണം.
  2. ഇതേ കോശങ്ങളില്‍ തന്നെ എച്ച്.പി.വി. ഡി.എന്‍.എ. ടെസ്റ്റും നടത്താവുന്നതാണ്. ഇതിന് ചിലവ് അല്പം കൂടുമെങ്കിലും അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഇത് ചെയ്താല്‍ മതിയാവും. പാപ്‌സ്മിയര്‍ ടെസ്റ്റിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ എച്ച്.പി.വി.ഡി.എന്‍.എ. ടെസ്റ്റിന് കാര്യക്ഷമത കൂടുതലാണ്. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്നത് 35 വയസ്സിലും 10 വര്‍ഷത്തിനു ശേഷം 45 വയസ്സിലും ഓരോതവണ എച്ച്.പി.വി. ടെസ്റ്റ് എടുത്താല്‍ മതിയാകും എന്നാണ്. ഈ രണ്ട് ടെസ്റ്റ് നെഗറ്റീവ് ആണെങ്കില്‍ പിന്നീടുള്ള സ്‌ക്രീനിംഗിന്റെ ആവശ്യം വരുന്നില്ല.
  3. പാപ്‌സ്മിയര്‍ ടെസ്റ്റില്‍ കോശ വ്യത്യാസങ്ങള്‍ കണ്ടാല്‍ കോള്‍പോസ്‌കോപ്പി (Colposcopy) എന്ന പരിശോധന ചെയ്യാം. ഗര്‍ഭാശയ മുഖത്തിനെ ഒരു മൈക്രോസ്‌ക്കോപ്പിന്റെ സഹായത്തോടെ പരിശാധിക്കുന്നതാണ് കോള്‍പോസ്‌കോപ്പി. ഇത് എല്ലാ ആശുപത്രികളിലും ലഭ്യമല്ല. അങ്ങനെയുള്ള സ്ഥലങ്ങളില്‍ അയൊഡൈന്‍, അസെറ്റിക് ആസിഡ് തുടങ്ങിയവ സെര്‍വിക്‌സില്‍ പുരട്ടി സംശയം തോന്നുന്നിടത്തുന്നു മാത്രം ബയോപ്‌സി എടുത്താല്‍ മതിയാകും. ആവശ്യമുള്ളവര്‍ക്കു മാത്രം കോള്‍പോസ്‌കോപ്പിയുടെ കൂടെ തന്നെ ബയോപ്‌സി എടുത്ത് പരിശോധനയ്ക്ക് അയയ്ക്കുകയും ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാക്കി ചികിത്സ നിശ്ചയിക്കുകയും ചെയ്യുന്നു.

മേല്‍ പറഞ്ഞ സ്‌ക്രീനിങ് ടെസ്റ്റുകളൊക്കെ സെര്‍വിക്കല്‍ കാന്‍സര്‍ വന്നുകഴിഞ്ഞോ, അല്ലെങ്കില്‍ സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയ സ്റ്റേജിലോ കണ്ടുപിടിക്കാനുള്ള ടെസ്റ്റുകളാണ്. 100 ശതമാനം ഫലവത്തായി സെര്‍വിക്കല്‍ കാന്‍സറിനെ ഫലവത്തായി പ്രതിരോധിക്കാന്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസിനെതിരായ വാക്‌സിന്‍ ഇന്ന് ലഭ്യമാണ്.

വാക്‌സിനുകള്‍ മൂന്നുതരം ​

എച്ച്.പി.വി. വാക്‌സിന്‍ സെര്‍വിക്കല്‍ കാന്‍സറിന് എതിരായ പ്രാഥമിക പ്രതിരോധ മാര്‍ഗമാണ്.

  1. ബൈവാലന്റ് വാക്‌സിന്‍ (എച്ച്.പി.വി. 16,18 ന് എതിരായിട്ടുള്ളത്)
  2. ക്വാഡ്രിവാലന്റ് വാക്‌സിന്‍ (എച്ച്.പി.വി. 6, 11, 16, 18)
  3. നാനോവാലന്റ് വാക്‌സിന്‍ (ഒന്‍പത് തരം എച്ച്.പി.വി. വൈറസിന് എതിരായിട്ടുള്ളത്)

സെര്‍വിക്കല്‍ കാന്‍സറിനെപ്പോലെ തന്നെ യോനിയിലും മലദ്വാരത്തിലുമുണ്ടാകുന്ന കാന്‍സറിനേയും പുരുഷ ലിംഗത്തിലുണ്ടാകുന്ന കാന്‍സറിനെയും ഈ വാക്‌സിന്‍ പ്രതിരോധിക്കുന്നു.

എച്ച്.പി.വി. വാക്സിന്‍ നല്‍കേണ്ടത് ആര്‍ക്കാണ് ?

വാക്സിന്റെ തരം അനുസരിച്ച് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും കൊടുക്കാം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനു മുന്‍പു തന്നെ വാക്സിനേഷന് വിധേയരാകുന്നതാണ് ഏറ്റവും ഫലപ്രദം. ഒന്‍പത് വയസ്സു മുതല്‍ 14 വയസ്സു വരെയുള്ള പെണ്‍കുട്ടികള്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ ആറു മാസത്തെ വ്യത്യാസത്തില്‍ കൊടുക്കണം. 14 വയസ്സിനു മുകളിലാണെങ്കില്‍ 3 ഡോസ് വാക്‌സിനാണ് നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളത് (0,1,6 മാസം).

ഒന്‍പത് മുതല്‍ 26 വയസ്സുവരെയുള്ള സ്ത്രീകള്‍ക്കാണ് പ്രതിരോധ കുത്തിവയ്പ്പ് നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളതെങ്കിലും ഇന്ത്യയിലെ പ്രത്യേക സ്ഥിതി പരിഗണിച്ച് 45 വയസ്സു വരെയും കുത്തിവയ്പ്പ് എടുക്കാവുന്നതാണ്.

എച്ച്.പി.വി. വാക്സിന് പാര്‍ശ്വഫലങ്ങളുണ്ടോ?

എച്ച്.പി.വി. വാക്സിനില്‍ വൈറസിന്റെ ഡി.എന്‍.എയോ ജീവനുള്ള ഘടകങ്ങളോ ഇല്ലാത്തതിനാല്‍ പാര്‍ശ്വഫലങ്ങള്‍ തീരെയില്ല എന്നു തന്നെ പറയാം. കുത്തിവെച്ച സ്ഥലത്ത് വേദനയോ, തടിപ്പോ, ചൊറിച്ചിലോ ഉണ്ടാകാം. പനി, ദേഹവേദന, തലവേദന, ഛര്‍ദ്ദി എന്നിവ താത്ക്കാലികമായി അനുഭവപ്പെടാം.

സെർവിക്കൽ കാൻസർ

സാംക്രമിക രോഗമുള്ളവര്‍, അലര്‍ജി ഉള്ളവര്‍, എസ്.എല്‍.ഇ. മുതലായ അസുഖമുള്ളവരും വാക്സിന്‍ എടുക്കാന്‍ പാടില്ല.

ലോകാരോഗ്യസംഘടന എച്ച്.പി.വി. വാക്സിന്‍ രാജ്യങ്ങളിലെ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2030 ആകുമ്പോഴേയ്ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ ഉന്മൂലനം ചെയ്യാനുള്ള തത്രപ്പാടിലാണ് ലോകാരോഗ്യസംഘടന. നമുക്ക് ഓരോരുത്തര്‍ക്കും അതില്‍ പങ്കുചേരാം.

നാം ചെയ്യേണ്ടത്

  1. പരമാവധി സ്ത്രീകള്‍ സ്‌ക്രീനിങ് ടെസ്റ്റുകള്‍ക്കു വിധേയരാവുക.
  2. നമ്മുടെ പെണ്‍കുട്ടികള്‍ക്ക് എച്ച്.പി.വി. വാക്സിനേഷന്‍ നിര്‍ബന്ധമായും നല്‍കുക.

Life Insurance for a Newborn Baby

Life Insurance for a Newborn Baby

Life Insurance for a Newborn Baby

Life Insurance for a Newborn Baby. The primary function of life insurance is to protect and provide for dependents in the event of a head-of-household’s death. Consequently, taking out a long-term life insurance policy on a newborn makes little sense, as no one depends on babies financially. However, buying a minor policy for a baby may offer advantages in certain situations, such as providing for burial expenses in a worst-case scenario.

Life Insurance for a Newborn Baby

Another route with life insurance is purchasing a whole life policy, like the Gerber Grow-Up plan for your newborn, to be used as a financial savings vehicle because a whole life policy builds cash value over time. The policy can be transferred to the child when they reach a specific age, such as 18 or 21, depending on the insurer. When the policy is transferred, a child could opt to keep it and continue building on the cash value or cash it out and cancel the policy, which eliminates the death benefit.

KEY TAKEAWAYS Of Life Insurance for a Newborn Baby

  • Since life insurance compensates families for the loss of a breadwinner, a policy on a non-earning infant doesn’t make sense in most cases.
  • Some families choose to purchase whole life insurance for their children as a way to help them save for college or future life events.
  • A small-term policy on a child’s life can, however, be a way to cover expensive funeral costs or unreimbursed medical expenses.
  • Many adult life insurance policies offer child riders for only a few dollars a month.
  • There are companies that specifically market children’s whole life insurance plans, like Gerber.

Also Read: Health Insurance Plans 2022

How Life Insurance Works

First, a quick insurance primer. A life insurance policy pays a sum of money to a named beneficiary if the insured dies while the policy is in force. The policy owner pays a premium for it, usually monthly, to keep it active.

The two main types of life insurance are term life insurance and whole life insurance. Term life insurance pays only if the insured dies within the defined term, such as 10, 20, or 30 years. If the insured outlives the term, the policy expires without paying, or, in some cases, the owner can convert it to a whole-life policy. A whole life policy stays in force as long as the premiums are paid. Also Read: Life Insurance Corporation (LIC) Child Plans

Life Insurance for a Newborn Baby

Because most term life policies never pay a death benefit, the premiums are much cheaper than whole life policies, which always pay out eventually (unless the policy owner lets them lapse). For example, a 30-year-old male nonsmoker in Florida can obtain a $100,000 term life policy covering 20 years for about $9 per month. A whole life policy with the same death benefit would cost him $50 per month or more.

While term life insurance offers the most protection for the lowest cost, some people gravitate to whole life insurance because it doubles as a tax-advantaged savings vehicle. A portion of each premium payment goes into an account that grows with interest over time. The amount of money in this account is the policy’s cash value. The policy owner can borrow against this money or even redeem their policy for it, effectively forgoing the death benefit.

Babies and Term Life Insurance

At first glance, insurance for infants seems counterintuitive. Life insurance compensates for the loss of a breadwinner, not a baby. Household finance experts recommend buying enough life insurance to see dependent children through to adulthood. For example, a person making $100,000 per year whose youngest child is 10 needs $800,000 in life insurance to provide until the child turns age 18 and is considered old enough to not need a guardian, at least in legal regard.

Because babies do not earn incomes, no one depends on them for a living. While parents losing a child is tragic, it has few financial repercussions: A family does not face a loss of income from the baby. For this reason, one could argue that buying a life insurance policy—even a relatively cheap term policy—on an infant’s life is unnecessary and a waste of money that could be put toward more useful or necessary expenses, such as saving for college. Also Read: Newborn Baby Health Insurance

In addition to the direct financial benefits, a life insurance policy for a child can also help defray the costs of counseling, time off from work, and other expenses related to a loved one’s untimely death, allowing more room for the grieving process and emotional recovery.

When Life Insurance for a Newborn Baby Makes Sense

Life Insurance for a Newborn Baby. However, a couple of strong arguments exist for buying at least a small life insurance policy for a newborn. The first is having money available if the absolute worst happens and the child dies young.

As of 2021, the most recent statistics available as of May 2022, burial procedures and expenses typically range between $7,000 and $12,000; the average funeral costs around $9,000 today, up significantly from about $6,000 at the turn of the 21st century.1

The death benefit from a child’s life insurance policy could cover those sad costs. In case of a long-term illness, it could also compensate parents for medical expenses disallowed by health insurance, helping them avoid burdensome debt.

In addition, life insurance is less expensive the younger the insured is. Some parents prefer to lock in a low premium so that the baby has inexpensive coverage for themselves when they become an adult. To augment an existing policy is often more economical than buying a whole new one. In addition, many adult life insurance policies offer child riders for only a few dollars a month. If buying the protection will bring a little peace of mind, why not? Even if it’s the claim that no parent ever wants to cash in.

Can You Get Life Insurance for a Newborn Baby?

Yes. You can pay for life insurance on a baby or child. Most life insurance for children is a whole life insurance policy with a cash value component. When a child turns 18 or 21, depending on the insurer, the child can take ownership of their policy, continue coverage, or cash in the value of the policy and cancel it.

Also Read: Eliminate Infant Insurance Problems Once And For All

How Much Life Insurance Should I Have for a Newborn?

Most newborns do not need life insurance, but some parents may decide to purchase a whole life insurance policy with a cash value component for their child. In addition, life insurance for children can safeguard you from funeral costs and grief counseling or other death-related expenses should the terrible and tragic premature death of your child.

Does Life Insurance Cover Death in Childbirth?

If a mother dies in childbirth and has a life insurance policy, it will cover the death of the mother, but not the child.

Should You Get Life Insurance Before You Have a Baby?

Yes. You should ideally get life insurance before you even get pregnant as it may be harder, depending on various health factors, to be insured at a reasonable cost once you are pregnant.